യാത്രക്കാരുടെ നടുവൊടിച്ച് കട്ടപ്പന പഴയ ബസ് സ്റ്റാൻഡ്
Wednesday, September 18, 2024 11:36 PM IST
കട്ടപ്പന: കട്ടപ്പന നഗരത്തിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് പഴയ ബസ് സ്റ്റാൻഡ്. എന്നാൽ ഇതുവഴി യാത്ര ചെയ്യുന്നവരുടെ നടുവൊടിക്കുന്ന വൻ ഗർത്തങ്ങളാണ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്നത്. മുൻപ് ഇത്തരത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ട് അപകട ഭീഷണിയായപ്പോൾ താത്കാലികമായി കുഴി അടയ്ക്കുക മാത്രമാണ് നഗരസഭ ചെയ്തത്. സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികളാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ കുഴികൾ രൂപപ്പെടുമ്പോൾ മെറ്റിലും ടാറും ഉപയോഗിച്ച് അടച്ചാൽ നിലനിൽക്കില്ല എന്ന് അന്നേ വ്യാപാരികൾ അടക്കം പരാതി പറഞ്ഞതാണ്.

എന്നാൽ, പൊടിക്കൈകൾ ചെയ്ത് നഗരസഭ അധികൃതർ സ്ഥലം കാലിയാക്കിയതോടെ മാസങ്ങളുടെ ഇടവേളയിൽ തന്നെ വൻഗർത്തങ്ങൾ രൂപപ്പെട്ടു. ഇടയ്ക്കിടയ്ക്ക് നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് മാത്രമാണ് നഗരസഭയിൽ നടക്കുന്നത്. മറ്റ് വികസന പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾ തയാറാകുന്നില്ല. ഇതിന്‍റെ തിക്ത ഫലം അനുഭവിക്കുന്നത് പൊതുജനങ്ങളാണ്. അതിന്‍റെ ഉദാഹരണമാണ് നാളുകളായി പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും രൂപപ്പെട്ടിരിക്കുന്ന അപകടകരമായ ഗർത്തങ്ങൾ എന്നും ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ഫൈസൽ ജാഫർ ആരോപിച്ചു.

നിലവിൽ പഴയ ബസ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിൽനിന്നു കോൺക്രീറ്റിന്‍റെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ഗട്ടറുകളിൽ ചാടുന്ന വാഹനങ്ങളുടെ ടയർ പഞ്ചർ ആകുന്നതിനും മറ്റ് കേടുപാടുകൾ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു.

വാഹനങ്ങൾ ഈ ഗർത്തങ്ങളിൽ ചാടുമ്പോൾ ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. കൂടാതെ സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് ഗർത്തങ്ങൾ ഉണ്ടാക്കുന്നത്. പഴയ ബസ് സ്റ്റാൻഡിനു പുറമേ പുതിയ ബസ് സ്റ്റാൻഡിലും ഇതേ പ്രതിസന്ധിയാണുള്ളത്. അടിയന്തരമായി ബസ് സ്റ്റാൻഡിലെ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.