കോട്ടയം സാക്ഷരനഗരം: പ്രഖ്യാപനത്തിന് 35 വര്‍ഷം
Tuesday, June 25, 2024 10:46 PM IST
കോട്ടയം: കോട്ടയം നഗരം രാജ്യത്തെ സമ്പൂര്‍ണ സാക്ഷരനഗരിയായിട്ട് 35 വര്‍ഷം. 1989 ജൂണ്‍ 25നായിരുന്നു സമ്പൂര്‍ണ സാക്ഷരനഗര പ്രഖ്യാപനം. ജില്ലാ ഭരണകൂടവും നഗരസഭയും എംജി സര്‍വകലാശാലയും കൈകോര്‍ത്ത് 100 ദിവസത്തെ ജനബോധന സാക്ഷര യജ്ഞത്തിലൂടെയായിരുന്നു ഈ വിസ്മയനേട്ടം.

ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായി എംജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം, ജനബോധന സാക്ഷരത യജ്ഞം പദ്ധതി അവതരിപ്പിക്കുകയായിരുന്നു. അന്ന് ജില്ലാ കളക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം, വൈസ് ചാന്‍സലര്‍ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി, എന്‍എസ്എസ് യൂണിവേഴ്‌സിറ്റി പ്രോഗ്രാം ഓഫീസര്‍ പ്രഫ.സി. തോമസ് ഏബ്രഹാം എന്നിവരുടെ പിന്തുണകൂടി എത്തിയതോടെ കോട്ടയം സമ്പൂര്‍ണ സാക്ഷര നഗരമായി. 100 ദിവസം കൊണ്ടു നൂറു ശതമാനം സാക്ഷര കൈവരിക്കുക, നഗരത്തിലെ 2208 നിരക്ഷരരെ സാക്ഷരരാക്കുക എന്നീ വലിയ ദൗത്യമായിരുന്നു ഏറ്റെടുത്തത്.

സാക്ഷരയജ്ഞത്തിനു മുന്നോടിയായി നഗരസഭയിലെ 32 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സാക്ഷരത പതാക ഉയര്‍ത്തിയിരുന്നു.

1989 മാര്‍ച്ച് നാലിനു ഗാന്ധി സ്‌ക്വയറില്‍നിന്നു മാമ്മന്‍ മാപ്പിള ഹാളിലേക്ക് ഡോ. യു. ആര്‍. അനന്തമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടയോട്ടത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം.

ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് എന്ന പേരില്‍ നടത്തിയ കൂട്ടയോട്ടത്തില്‍ രണ്ടായിരം പേര്‍ പങ്കാളികളായി. കേന്ദ്രമന്ത്രി എം.എം. ജേക്കബാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സാന്നിധ്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി എന്‍.പി. സാഹ്യയാണ് കോട്ടയത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത്.