ദേശീയപാത : നരകതുല്യം ഈ യാത്ര
Friday, July 5, 2024 11:29 PM IST
ഗതാഗതതടസം: വീർപ്പുമുട്ടി അരൂക്കുറ്റി റോഡ്

തുറവൂര്‍: ഗതാഗതതടസത്തില്‍ വീര്‍പ്പുമുട്ടി അരൂക്കുറ്റി റോഡ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാതയുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരൂക്കുറ്റി റോഡ് വഴി തിരിച്ചുവിട്ടതോടുകൂടിയാണ് റോഡ് ഗതാഗതക്കുരുക്കില്‍ വലയുന്നത്.

മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. അരൂര്‍ ക്ഷേത്രക്കവലയില്‍നിന്ന് കിഴക്കോട്ട് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ കിഴക്കോട്ട് തിരിഞ്ഞ് അരൂക്കുറ്റി, തവണക്കടവ് റോഡ് വഴിയാണ് നിലവില്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം റോഡിലൂടെ തിരിച്ചും വാഹനങ്ങള്‍ വരുന്നതാണ് രൂക്ഷമായ ഗതാഗതതടസത്തിന് കാരണമായിരിക്കുന്നത്.

ആവശ്യത്തിന് പോലീസുദ്യോഗസ്ഥരും ഹോംഗാഡുകളും വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇല്ലാത്തതാണ് ഗതാഗതതടസത്തിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം കളക്ടര്‍ വിളിച്ച യോഗത്തിലും ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതതടസം ഇല്ലാതെ സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പോലീസിന്‍റെ നിസഹകരണമാണ് നിലവില്‍ ഈ ഗതാഗതതടസത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ആവശ്യത്തിന് പോലീസുകാരെയും ഹോം ഗാര്‍ഡുകളേയും നിയമിച്ചുകൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

നടുവൊടിഞ്ഞിട്ടും
തിരിഞ്ഞുനോക്കാതെ
അധികൃതര്‍

അമ്പലപ്പുഴ: റോഡില്‍ കുഴി രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ഏറെ തിരക്കേറിയ അമ്പലപ്പുഴ ജംഗ്ഷനിലാണ് ദേശീയപാതയില്‍ പലയിടത്തായി വലിയ കുഴികള്‍ രൂപപ്പെട്ടത്. മഴയായതോടെ റോഡിലെ ടാറിളകി ആഴമേറിയ ഗര്‍ത്തങ്ങളായി മാറി. മഴ പെയ്ത് വെള്ളം നിറഞ്ഞുകിടക്കുന്നതോടെ ഈ കുഴിയില്‍ വീണ് വാഹനങ്ങള്‍ക്കും തകരാറ് സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.

കൂടുതലും ഇരുചക്ര വാഹനക്കാരാണ് ദുരിതമനുഭവിക്കുന്നത്. യാത്രക്കാരും നാട്ടുകാരും പലതവണ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. റോഡില്‍ പലയിടത്തും കുഴിയായതോടെ വാഹനാപകടവും ഗതാഗതക്കുരുക്കും നിത്യസംഭവമായിരിക്കുകയാണ്. അടിയന്തരമായി ഇവിടെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അമിക്കസ് ക്യൂറി
സന്ദർശനം നടത്തി

തുറവൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ സംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റീ സിന്‍റെ നിർദേശപ്രകാരം തെളിവെടുപ്പിനായി ഹൈക്കോടതി അമിക്കസ് ക്യൂറി അഡ്വ. വിനോദ് ഭട്ട് അരൂരിലെത്തി തെളിവെടുപ്പ് നടത്തി.

അരൂർ ക്ഷേത്രം കവലയിൽ വ്യാഴാഴ്ച വൈകിട്ട് 4.30ന് തെളിവെടുപ്പിന് എത്തിയ അമിക്കസ് ക്യൂറിക്ക് മുമ്പാകെ നിരവധി വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും ഓട്ടോറിക്ഷ തൊഴിലാളികളും അരൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാഖിയുടെ നേതൃത്വത്തിൽ ദുരിതങ്ങൾ പങ്കുവച്ചു. തുടർന്ന് ദേശീയ പാതയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.