സമയനിയന്ത്രണം ലംഘിച്ച് സര്‍വീസ് നടത്തുന്ന ടിപ്പറുകള്‍ക്കെതിരേ നടപടി
Friday, July 5, 2024 11:29 PM IST
ആലപ്പുഴ: തിരക്കുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിച്ച് സര്‍വീസ് നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനം. പ്രൈവറ്റ് ബസുകളില്‍ കുട്ടികള്‍ക്കു ഞായറാഴ്ച ഒഴികെ ആഴ്ചയില്‍ ആറുദിവസവും കണ്‍സഷന്‍ അനുവദിക്കണം. കണ്‍സഷന്‍ നല്‍കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കും.

കളക്ടറേറ്റില്‍ സ്റ്റുഡന്‍റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലു പ്രസംഗിച്ചു.

വിദ്യാര്‍ഥികളുടെ ബസ് യാത്ര സുഗമമാക്കാന്‍ വിദ്യാര്‍ഥി സൗഹൃദ ബസ് എന്ന സര്‍വീസ് ആശയം നടത്തുന്ന ബസുകളെ അനുമോദിക്കാന്‍ തീരുമാനിച്ചു. പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോമിന്‍റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. പ്രൈവറ്റ് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 40 കിലോ മീറ്റര്‍ വരെ ഒന്നിലധികം ബസുകളില്‍ കണ്‍സഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

കണ്‍സഷന്‍ കാര്‍ഡിന്‍റെ യും കോഴ്‌സിന്‍റെയും കാലാവധി പരമാവധി ഒരുവര്‍ഷം വരെ ആയിരിക്കും.

ഗവ. അംഗീകൃത സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍നിന്നും നല്‍കുന്ന ഐഡന്‍റിറ്റി കാര്‍ഡില്‍ കോഴ്‌സിന്‍റെ കാലാവധിയും അഡ്രസും ഉണ്ടെങ്കില്‍ അതുപയോഗിച്ച് ബസില്‍ യാത്ര ചെയ്യാം. അല്ലാത്ത വിദ്യാര്‍ഥികള്‍ എംവിഡി അനുവദിക്കുന്ന കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യണം.

രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെയാണ് സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്യാന്‍ കഴിയുക. പ്രായപരിധി 27 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് ബസുകളില്‍ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
തിരക്കുള്ള സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ പിടിഎ പ്രതിനിധിയോ, അധ്യാപകരോ ക്രമമായും അപകടരഹിതമായും ബസുകളില്‍ കയറ്റി വിടേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.