അതിശക്തമായ മഴ : ഉദ്യോഗസ്ഥര്‍ ഹാജരാകണം
Wednesday, June 26, 2024 4:18 AM IST
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ നടപടികൾ വേഗത്തിലാക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകണമെന്ന് നിർദേശം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി നിര്‍വഹിക്കുന്നതിന് 30 വരെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരകേണ്ടതും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളിലെയും പ്രാദേശിക അഥോറിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയോ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.