ഗേറ്റ് ഒഴിവാക്കാൻ അടിപ്പാത : വെള്ളക്കെട്ട് രൂക്ഷമായപ്പോൾ അടിപ്പാതയ്ക്ക് റെയിൽവേ ഗേറ്റ്
Friday, June 28, 2024 4:12 AM IST
തിരുവല്ല: തിരക്കേറിയ പാതയിൽ ഗേറ്റ് ഒഴിവാക്കാനായി അടിപ്പാത പണിതു. ഒടുവിൽ അടിപ്പാതയ്ക്ക് ഗേറ്റിട്ട് റെയിൽവേ. കോട്ടയം - കായംകുളം റെയിൽപാതയുടെ ഇരട്ടിപ്പക്കലിനോടനുബന്ധിച്ചാണ് തിരുവല്ലയിൽ കുറ്റൂർ, തിരുമൂലപുരം റോഡുകളിൽ ഗേറ്റ് ഒഴിവാക്കി അടിപ്പാത നിർമിച്ചത്.

റോഡുകളിലൂടെ എത്തുന്ന വാഹനങ്ങളും കാൽനടക്കാരും ട്രെയിനുകൾ കടന്നുപോകുന്നത് കാത്ത് ഗേറ്റുകളിൽ കുടുങ്ങാതിരിക്കാനാണ് അടിപ്പാതകൾ നിർമിച്ചത്. സുഗമമായ യാത്രയ്ക്ക് അടിപ്പാത സഹായകമായെങ്കിലും നിർമാണം പൂർത്തിയായതു മുതൽ മഴക്കാലത്ത് റെയിൽവേയ്ക്ക് ഇതൊരു ബാധ്യതയായി മാറുകയായിരുന്നു.

മഴക്കാലത്ത് റെയിൽവേ അടിപ്പാതകളിൽ നിറയുന്ന വെള്ളം ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും അവയൊന്നും വിജയം കണ്ടില്ല. ഒടുവിൽ അടിപ്പാതയ്ക്ക് ഗേറ്റിട്ട് യാത്ര തടയുകയാണ് ഇപ്പോൾ. മഴ ആരംഭിച്ചതോടെ അടിപ്പാതകളിൽ വെള്ളം നിറഞ്ഞു ഗതാഗതം മുടങ്ങി. കഴിഞ്ഞവർഷം ഇത്തരത്തിൽ വെള്ളം നിറഞ്ഞ പാതയിലൂടെ എത്തിയ കാർ മുങ്ങിയിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ റെയിൽവേ എത്തുകയായിരുന്നു.

അടിപ്പാതയുടെ കവാടത്തിൽ സ്ഥിരം ഗേറ്റ് നിർമിച്ച് വാഹനഗതാഗതം ഒഴിവാക്കി റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് റെയിൽവേ നടത്തിയിരിക്കുന്നത്.

പരീക്ഷണങ്ങൾ പാളി

റെയിൽവേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ പല ശ്രമങ്ങളും നടത്തിയതാണ്. ഇതിന്‍റെ ഭാഗമായി അടിപ്പാത ആരംഭിക്കുന്ന സ്ഥലത്തോടു ചേർത്ത് മേൽക്കൂര പണിതു. മഴ വെള്ളം നേരിട്ടു വീഴുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ സമീപ സ്ഥലങ്ങളിൽനിന്നുള്ള വെള്ളമൊഴുക്കാണ് പ്രശ്നമെന്നു കണ്ടതോടെ ഓട വിപുലപ്പെടുത്തി അതിനു കന്പികൊണ്ടുള്ള വേലിയും വച്ചു.

പിന്നെയും വെള്ളക്കെട്ടായതോടെ സ്ഥിരമായി മോട്ടോറുകൾ സ്ഥാപിച്ചു. ഇതെല്ലാമായിട്ടും അടിപ്പാതയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഗേറ്റ് സ്ഥാപിച്ച് വാഹനഗതാഗതം തടയുന്നത്.

എല്ലാ വാഹനങ്ങളും തടയും

എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെയും തിരുമൂലപുരം - കറ്റോട് റോഡിലെയും അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സാധിച്ചിരിക്കുന്നത്.

മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വളരെ വൈകിയേ വെള്ളം ഉയരുകയുള്ളൂ.

വെള്ളം കയറിയാലും ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നു പോകാൻ സാധിക്കുമായിരുന്നു. കാറുകൾ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്കായിരുന്നു വെള്ളക്കെട്ടിലൂടെ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ഗേറ്റ് സ്ഥാപിച്ചതോടുകൂടി ഇനി ഒരു വാഹനത്തിനും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

അടിപ്പാതയുടെ വീതിയും കുറഞ്ഞു

അടിപ്പാതയുടെ കവാടത്തിൽ ഗേറ്റ് പണിതതോടുകൂടി ഉള്ളിലെ വീതി ഒരടി കുറഞ്ഞു. കഴിഞ്ഞ വർഷം നടന്ന അടിപ്പാതയുടെ നവീകരണ പ്രവർത്തനത്തിൽ അടിപ്പാതയുടെ ഒരുവശത്ത് കൂടി ചെറിയ വാഹനങ്ങൾക്കു കടന്നു പോകുന്നതിനായി റോഡ് നിരപ്പിൽനിന്നും ഉയർത്തി നടപ്പാത വീതി കൂട്ടി പണിതിരുന്നു.

അന്നു നിർമാണച്ചുമതലയുണ്ടായിരുന്ന എൻജിനിയറോട് അരയടി കൂടി വീതി കൂട്ടിയാൽ കാറുകൾക്ക് ഉൾപ്പെടെ നടപ്പാത ഉപയോഗിക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രദേശവാസിയുമായ വി.ആർ. രാജേഷ് പറഞ്ഞു.

നിലവിൽ റോഡിന്‍റെ വീതി ഒരടിയോളം കവർന്നെടുത്താണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. അന്ന് അര അടി നടപ്പാതയ്ക്കു വീതി കൂട്ടിയിരുന്നെങ്കിൽ വലിയ വാഹനങ്ങൾക്കുൾപ്പെടെ യാത്രാതടസം സൃഷ്ടിക്കുന്ന ഗേറ്റ് ഒഴിവാക്കാമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.