കിഴക്കൻ മേഖലയിൽ കനത്ത മഴ: കോസ്‌വേകൾ മുങ്ങി
Wednesday, June 26, 2024 4:18 AM IST
റാന്നി: കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളമുയർന്നു. കോസ്‌വേകൾ മുങ്ങി. കോസ് വേകളിൽ വെള്ളം കയറിയതിനേ തുടർന്ന് രണ്ടു ദിവസമായി മറുകര കടക്കാൻ പ്രദേശവാസികൾക്കു കഴിയുന്നില്ല. കുരുന്പൻമൂഴി പ്രദേശത്ത് വിദ്യാർഥികളുടെ പഠനവും മുടങ്ങി.

പമ്പാനദിക്ക് കുറുകെയുള്ള കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ്‌വേകളാണ് മുങ്ങിയത്. ഇതോടൊപ്പം നദിയിലെ പെരുനാടിന് സമീപമുള്ള മുക്കം കോസ്‌വേയിലും ഏതു നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണ്. പന്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ചയും ഇന്നലെയും കനത്ത മഴയാണ് മലയോര മേഖലകളിൽ ലഭിച്ചത്.

പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഡാമിൽ വെള്ളം നിറയുന്പോഴാണ് കുരുന്പൻമൂഴി കോസ്‌വേയിലും വെള്ളം കയറുന്നത്. നദിയിൽ തന്നെ മുകൾഭാഗത്തുള്ള അറയാഞ്ഞിലിമൺ കോസ്‌വേയിലും യാത്ര തടസപ്പെട്ടു. മുക്കം കോസ് വേയിലൂടെ കെഎസ്ആർടിസിബസുകൾ അടക്കം കടന്നു പോകുന്നതാണ്.

മണ്ണും തടിയും നീക്കിയില്ല

കുരുമ്പൻമൂഴി കോസ്‌വേയ്ക്കു മുകളിലായി അടിഞ്ഞു കൂടിയ മണ്ണും തടികളും ചപ്പുകളും നീക്കണമെന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെയാണ് ഈ മഴക്കാലത്തും വളരെ വേഗം വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ. പെരുന്തേനരുവി ജല വൈദ്യുത പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും വേഗം കോസ്‌വേ മുങ്ങുന്നത്.

2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. ഡാമിന് മുകളിൽ കുറച്ചു ഭാഗം മാത്രമാണ് മണ്ണുകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത വെള്ളം വരുമ്പോൾ മണ്ണ് മാറ്റിയ ഭാഗങ്ങൾ വീണ്ടും ചെളിയും മണ്ണും നിറയും. നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ കോസ്‌വേ മുങ്ങും എന്ന സ്ഥിതിയാണ്. കൈവരികളും തകർന്നു കിടക്കുകയാണ്.

കോസ്‌വേ മുങ്ങുന്നതോടെ മൂന്ന് കിലോമീറ്ററോളം ആളുകൾ ചുറ്റിത്തിരിയണം. കോസ്‌വേയ്ക്കു പകരം ഇരുമ്പു പാലം വരുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും നടപടികൾ നീണ്ടുപോകുകയാണ്.