മഴയ്ക്കൊപ്പം കാറ്റ് വീശിയടിച്ചു പത്തനംതിട്ടയിൽ വ്യാപക നാശം
Tuesday, June 25, 2024 6:25 AM IST
പത്തനംതിട്ട: ഇന്നലെ വൈകുന്നേരം മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയിൽ വ്യാപക നാശനഷ്ടം. എല്ലാ താലൂക്കുകളിലും കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിയും വൈദ്യുതപോസ്റ്റുകൾ നിലം പൊത്തിയുമാണ് നാശനഷ്ടങ്ങളേറെയും. പ്രധാന റോഡുകളിലടക്കം ഗതാഗതം മുടങ്ങി.

സീതത്തോട് ഗുരുനാഥൻമണ്ണിൽ വീടിനു മുകളിലേക്ക് മരംവീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുനാഥൻമണ്ണ് മാടത്താനിയില്‍ രാമചന്ദ്രന്‍റെ വീടിനു മുകളിലേക്കാണ് മരം വീണത്.

പരിക്കേറ്റ രാമചന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയൽവാസിയുടെ പുരയിടത്തിലെ മരമാണ് രാമചന്ദ്രന്‍റെ വീടിനു മുകളിലേക്കു വീണത്.

പത്തനംതിട്ട, തിരുവല്ല, അടൂർ എന്നിവിടങ്ങളിലും വ്യാപകമായി മരങ്ങൾ കടപുഴകി. വൻമരങ്ങളും റബറുമാണ് പലയിടത്തും കടപുഴകിയത്. ജില്ലയിലെ ഫയർഫോഴ്സ് യൂണിറ്റുകൾ അടിയന്തര സഹായങ്ങളുമായി എല്ലായിടത്തും എത്തി. രാത്രിയിലും ഗതാഗത തടസം ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.

പത്തനംതിട്ടയിൽ

പത്തനംതിട്ട നഗരപ്രദേശത്തും കാറ്റ് നാശം വിതച്ചു. റിംഗ് റോഡിൽ മരം വീണ് ഗതാഗത തടസം ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളടക്കം കാറ്റിൽ പലയിടത്തും നിലംപതിച്ചു. കാറ്റിനെത്തുടർന്ന് റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.

കുന്പഴ ഭാഗത്തും വൻ നാശനഷ്ടം ഉണ്ടായി. കാക്കത്തോടിനു സീപം സജുഭവനിൽ സ്വാമിനാഥന്‍റെ വീടിന്‍റെ മുകളിലേക്ക് മരം വീണു നാശനഷ്ടം ഉണ്ടായി. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും വ്യാപകമായി വൈദ്യുത തടസങ്ങളുണ്ടായി. കനത്ത നാശനഷ്ടമാണ് കെഎസ്ഇബിക്കുണ്ടായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കുന്പഴ ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിലെ പലയിടത്തും പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനുകളും തകർന്ന പോസ്റ്റുകളും പുനഃസ്ഥാപിക്കുന്നതിലേക്കുള്ള ജോലികൾ ഇന്നു രാവിലെ എട്ടു മുതൽ പുനരാരംഭിക്കും. ഇതേത്തുടർന്ന് വൈദ്യുതി ലൈനുകൾ പലയിടത്തും ഓഫാക്കിയതായും അധികൃതർ പറഞ്ഞു.

റാന്നിയിൽ

റാന്നി താലൂക്കിൽ പഴവങ്ങാടി, വടശേരിക്കര, അത്തിക്കയം വില്ലേജുകളിൽ കാറ്റ് വൻനാശം വിതച്ചു. വൻതോതിൽ മരങ്ങൾ കടപുഴകി. നിരവധി റബർ മരങ്ങളും നഷ്ടപ്പെട്ടു. ഏത്തവാഴ, മരച്ചീനി തുടങ്ങിയ വിളകളും നശിച്ചു. വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി. റോഡുകളിൽ മരം വീണു ഗതാഗതവും മടങ്ങി. ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

റാന്നി ഐത്തല, ചെറുകുളഞ്ഞി എന്നിവിടങ്ങളിലായി വൻതോതിൽ മരങ്ങൾ കടപുഴകി. റാന്നി - വടശേരിക്കര റോഡിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത ലൈനുകൾ പലയിടത്തും പൊട്ടിവീണു. വൈദ്യുത ബന്ധം നിലച്ചിരിക്കുകയാണ്. ഐത്തല വായനശാലപ്പടിക്കു സമീപം മരം വീണു വൈദ്യുതി ലൈൻ തകരാറിലായി. ആറ്റുതീരം റോഡിൽ ഏറാട്ട് കുന്ന്പടി, മുല്ലശേരിമുക്ക്, കിടങ്ങുമൂഴി എന്നിവിടങ്ങളിലും മരം വീണു ഗതാഗത തടസം ഉണ്ടായി.

തിരുവല്ലയിൽ

കനത്ത കാറ്റിലും മഴയിലും നാശനഷ്ടം ഇന്നലെ വൈകുന്നേരമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും തിരുമൂലപുരം, ഇരുവള്ളിപ്ര എന്നീ പ്രദേശങ്ങളിൽ നാശനഷ്ടം ഉണ്ടായി. തിരുമൂലപുരം - കറ്റോട് റോഡിൽ വൈദ്യുത പോസ്റ്റുകൾ വ്യാപകമായി മറിഞ്ഞുവീണു. വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണുമാണ് പോസ്റ്റുകൾ നിലംപതിക്കാൻ കാരണമായത്. തിരുമൂലപുരം, ഇരുവെള്ളിപ്ര, കറ്റോട് പാതയിൽ വൈദ്യുതി, ഗതാഗത തടസവുമുണ്ടായി.
പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയ മരങ്ങളാണ് വ്യാപകമായി കടപുഴകിയത്. ഏത്തവാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകളും നശിച്ചു.

അടൂരിൽ

അടൂര്‍ താലൂക്കിലും കാറ്റിലും മഴയിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി.തട്ട ഒരിപ്പുറം ക്ഷേത്രത്തിനു സമീപം പന്തളം തെക്കേക്കര പഞ്ചായത്ത് ആറാം വാർഡിൽ റോഡിന് കുറുകെ മരം വീണു. അടൂര്‍ ഫയര്‍ ഫോഴ്‌സ് മരം മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. ഏഴംകുളം പഞ്ചായത്തില്‍ മാങ്കൂട്ടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. പന്തളം തെക്കേക്കര പറന്തല്‍ അരമനപ്പള്ളിക്ക് സമീപം വീടിനു മുകളിലേക്ക് മരം ചാഞ്ഞ് അപകടനിലയിലായെങ്കിലും മുറിച്ചു മാറ്റാനായില്ല.