മഴയ്ക്കു നേരിയ ശമനം, പ്രളയദുരിതം പടിഞ്ഞാറേക്ക്
Friday, June 28, 2024 4:12 AM IST
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ മഴ കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടര്‍ന്ന ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായതോടെ കിഴക്കന്‍ മേഖലയില്‍ ആശ്വാസം. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ അനുഭവപ്പെട്ടു തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ മഴ പൊതുവേ കുറവായിരുന്നു. ബുധനാഴ്ച രാത്രിയും മഴ ദുര്‍ബലമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവും കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലത്തെ കണക്കില്‍ പത്തനംതിട്ടയില്‍ 21.4 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കോന്നി എസ്റ്റേറ്റില്‍ 37 മില്ലിമീറ്ററും തുമ്പമണ്ണില്‍ 24.2 മില്ലിമീറ്ററും മഴ പെയ്തു. കക്കിയില്‍ 85, പമ്പ 45, മൂഴിയാര്‍ 24.2, വടശേരിക്കര 23, പെരുന്തേനരുവി 30, അയിരൂര്‍ 24, കല്ലൂപ്പാറ 21. 4, തിരുവല്ല 27 മില്ലിമീറ്റര്‍ എന്നിങ്ങനെയും മഴ ലഭിച്ചു.

മണിമലയാറ്റില്‍ ഓറഞ്ച് അലര്‍ട്ട്

നദികളിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്നുള്ള ഒഴുക്കാണ് ഇന്നലെ നദികളിലുണ്ടായത്. മണിമലയാറ്റില്‍ കല്ലൂപ്പാറയില്‍ 6.53 മീറ്ററും വള്ളംകുളത്ത് 5.47 മീറ്ററുമാണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. മുന്നറിയിപ്പ് നിലവിലെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

പമ്പാനദിയില്‍ ആറന്മുളയില്‍ 6.02 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. മാരാമണ്ണില്‍ 6.43 മീറ്ററും അയിരൂരില്‍ 7.83 മീറ്ററുമാണ് ഇന്നലെ വൈകുന്നേരം ജലനിരപ്പ്. എന്നാല്‍ വനമേഖലയില്‍ ഇന്നലെ പകല്‍ മഴ കുറവായിരുന്നതിനാല്‍ ജലനിരപ്പ് അപകടനിലയിലേക്ക് എത്താനിടയില്ലെന്നാണ് സൂചന.

അച്ചന്‍കോവിലാറ്റില്‍ പന്തളത്തെ ജലനിരപ്പ് 8.97 മീറ്ററാണ്. തുമ്പമണ്ണില്‍ 9.81 മീറ്റര്‍ വെള്ളമുണ്ട്. ഇരുകരകളും മുട്ടിയാണ് നദികള്‍ ഒഴുകുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു.

പ്രധാന സംഭരണികളില്‍ ജലനിരപ്പ് 30 ശതമാനത്തില്‍ താഴെ

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണികളില്‍ ജലനിരപ്പ് ഇപ്പോഴും 30 ശതമാനത്തിനു താഴെയാണ്. പമ്പയില്‍ ഇന്നലെ 26.65 ശതമാനം മാത്രമാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

കക്കിയില്‍ 26.86 ശതമാനമാണ് ജലനിരപ്പ്. 951.52 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാല്‍ മൂഴിയാര്‍, കാരിക്കയം, മിയാര്‍ സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളം പുറത്തേക്ക് ഒഴുക്കിവരികയാണ്. മൂഴിയാറിലെ രണ്ടാമത്തെ ഷട്ടര്‍ ബുധനാഴ്ച രാത്രി തുറന്നിരുന്നു.

ഇന്നലെ രാവിലെ ഇത് അടച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിലേക്ക് മണിയാറിലെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.