പെരുനാട് പുതുക്കടയിൽ വന്യജീവി ആക്രമണം : പശുക്കുട്ടിയെ കൊന്നു
Wednesday, June 26, 2024 4:18 AM IST
റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം വീണ്ടും വന്യജീവി ആക്രമണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവാരത്ത് പശുവിനെ ആക്രമിച്ചു കൊന്നു. ആക്രമിച്ചത് കടുവയാണെന്ന് നാട്ടുകാർ. രാത്രി 8.30 ഓടെ കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.

പശുവിനെ ആക്രമിക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടിക്കുടിയത്. സമീപവാസിയായ പി.ആർ. നരാജേഷാണ് ആദ്യം കടുവയെ കാണുന്നത്. കണ്ട ഉടനെ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് രാജാമ്പാറ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി ഒന്പതോടെ സ്ഥലത്തെത്തി. ഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല.

ആറു മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് ആക്രമിച്ചത്. പശുവിനെ വലിച്ചുകൊണ്ടുപോയ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തുനിന്നു മാറിയ ശേഷമാണ് ജഡം വലിച്ചുനീക്കിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു റൗണ്ട് വെടി വച്ചു. ഇന്നലെ രാവിലെ പ്രദേശത്ത് രണ്ട് കാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയ പട്രോളിംഗ് ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ കെ. മുകേഷ് കുമാർ പറഞ്ഞു.