പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി യാഥാർഥ്യത്തിലേക്ക്
Monday, July 8, 2024 6:16 AM IST
ശാസ്താംകോട്ട: പടിഞ്ഞാറെക്കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഒടുവിൽ യാഥാർഥ്യത്തിലേക്ക്. കെഎസ്ഇബി വൈദ്യുതി വാങ്ങാനുള്ള താരിഫ് നിശ്ചയിച്ച് ഉത്തരവായതോടെയാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.

യൂണിറ്റ്‌ വൈദ്യുതി വില സംബന്ധിച്ച്‌ നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷനും (എൻഎച്ച്പിസി) കെഎസ്‌ഇബിയും ധാരണയിൽ എത്താത്തതിനെ തുടർന്ന്‌ നിർമാണം നീണ്ടുപോവുകയായിരുന്നു.

യൂണിറ്റിന് 3.04 രൂപ എന്ന നിരക്കിൽ കെഎസ്ഇബി വൈദ്യുതി വാങ്ങാനുള്ള താരിഫ് നിശ്ചയിച്ച് ഈ മാസം ഒന്നിന് ഉത്തരവായതോടെയാണ് പദ്ധതി വെളിച്ചം കാണുന്നത്.

ഒരു യൂണിറ്റിന് 3.18 രൂപ വേണമെന്നായിരുന്നു എൻഎച്ച്പിസി യുടെ നിലപാട്. എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാകില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. ഇതോടെ പദ്ധതി പ്രതിസന്ധിയിലായി. ഇതോടെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് വില സംബന്ധിച്ച തീരുമാനമായത്.

300 കോടി രൂപ ചെലവഴിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി.

സ്വകാര്യ വ്യക്തികളുടേയും പഞ്ചായത്തിന്‍റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്ഇബിക്ക് നൽകും. വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂഉടമകൾക്കും പഞ്ചായത്തിനും ലഭിക്കും.

ഭൂഉടമകളിൽ നിന്ന് 25 വർഷത്തേക്കാണ് കെഎസ്ഇബി സ്ഥലം പാട്ടത്തിന് ഏറ്റെടുക്കുന്നത്. വെള്ളക്കെട്ടിന് മുകളിൽ ഫ്ലോട്ടും അതിന് മുകളിൽ സോളാർ പാനലും സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തും.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭൂ ഉടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, കർഷക പ്രതിനിധികൾ എന്നിവർ ഡയറക്ടർമാരാണ്.
എട്ട് മാസത്തിനുള്ളിൽ സോളാർ പ്ലാന്‍റുകൾ സ്ഥാപിക്കും. ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷനും (എൻഎച്ച്‌പിസി) കെഎസ്‌ഇബിയും ഇനി പവർ പർച്ചേസിന്‍റെ കരാർ ഒപ്പ് വയ്ക്കുന്നതോടെ പദ്ധതി യാഥാർഥ്യമാകും. ഛത്തീസ്ഗഡ് ആസ്ഥാനമായ അപ്പോളോ കമ്പനിക്കാണ് നിർമാണ ചുമതല. ഇവർക്ക് വർക്ക് ഓർഡർ ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കും.