ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ : യാത്രക്കാർക്കുള്ള സൗകര്യം പരിമിതം
Monday, July 8, 2024 6:06 AM IST
ശാസ്താംകോട്ട: എക്സ്പ്രസ് അടക്കം നിരവധി ടെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളതും നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി എത്തിചേരുന്നതുമായ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ പുതിയ സ്റ്റേഷൻ കെട്ടിടം പണിഞ്ഞിട്ടും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലന്ന് പരാതി.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിയുകയും ഒരു വർഷം മുമ്പ് സ്റ്റേഷന്‍റെ പ്രവർത്തനം പൂർണതോതിൽ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിലവിലുണ്ടായിരുന്ന സ്‌റ്റേഷൻ കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം പണിഞ്ഞത്.

നിലവിലെ കെട്ടിടം പ്ലാറ്റ്ഫോമിന്‍റെ ഏറ്റവും അറ്റത്ത് എൻജിൻ വന്ന് നിൽക്കുന്ന ഭാഗത്തായിരുന്നു. സൗകര്യവും കുറവായത് കൊണ്ടാണ് പുതിയ കെട്ടിടം പണിഞ്ഞത്.

തിരുവനന്തപുരം ഭാഗത്തേക്കുള്ള മുൻഭാഗത്തെ ജനറൽ കന്പാർട്ടുമെന്‍റ് വന്ന് നിൽക്കുന്നത് പുതിയ കെട്ടിടത്തിന് സമീപത്തായിട്ടാണ്. അതിനാൽ ഒട്ടുമിക്ക യാത്രക്കാരും വന്നു നിൽക്കുന്നത് പുതിയ കെട്ടിടത്തിന് മുന്നിലാണ്. ഇവിടെ കസേരകളോ സിമന്‍റ് ബഞ്ചുകളോ ഇല്ലാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. ആർസിസി, ശ്രീചിത്ര, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകേണ്ട രോഗികളാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്.

സ്റ്റേഷൻ കെട്ടിടത്തിന്‍റെ പ്ലാറ്റ്ഫോം ഭാഗത്തെ റൂഫിംഗ് അലുമിനിയമായതിനാൽ വേനൽക്കാലത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഒറ്റ ഫാൻ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്ലാറ്റ്ഫോമിൽ കുടിവെള്ള സൗകര്യം അടക്കം ഒന്നും സ്ഥാപിച്ചില്ല.

ചുരുക്കത്തിൽ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ പുതിയ സ്‌റ്റേഷൻ കെട്ടിടം പണിതിട്ടും യാത്രക്കാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.

ജനറൽ കന്പാർട്ട്മെന്‍റുകൾ വന്ന് നിൽക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ പല ഭാഗത്തും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര ഇല്ല. അതിനാൽ യാത്രക്കാർ മഴയും വെയിലും ഏറ്റ് നിൽക്കേണ്ട അവസ്ഥയുമാണ്.

ചില അവസരങ്ങളിൽ ലോക്കോ പൈലറ്റ്മാർ തോന്നുന്നത് പോലെ ട്രെയിൻ കൊണ്ടുവന്ന് നിറുത്തുന്നതിനാൽ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ട അവസ്ഥയുമാണന്നാണ് യാത്രക്കാരുടെ പരാതി.