പെരുമൺ ദുരന്തത്തിന് 36 വയസ്
Monday, July 8, 2024 6:06 AM IST
ഹെൻറി ജോൺ കല്ലട

കുണ്ടറ: പെരുമൺ ട്രെയിൻ അപകടം നടന്നിട്ട് 36 വർഷം തികയുന്നു. നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന്‍റെ പൊള്ളുന്ന ഓർമകൾ നാടിന് മറക്കാനാകുന്നില്ല. പാളം തെറ്റി പെരുമൺ കായലിലേക്ക് ട്രെയിൻ മറിയുകയായിരുന്നു.1988 ജൂലൈ എട്ടിനായിരുന്നു ട്രെയിൻ ദുരന്തം ഉണ്ടായത്.

ബംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് പെരുമൺ കായലിലേക്ക് മറിഞ്ഞായിരുന്നു ദുരന്തം . അപകടത്തിൽ 105 ജീവനുകളാണ് പൊലിഞ്ഞത്. ഇരുനൂറിൽ അധികം പേർക്ക് പരിക്കേറ്റു.

അപകടം നടന്ന പെരുമൺ കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മുഖ്യമായും ജീവൻ രക്ഷാപ്രവർത്തനം നടത്തിയത് നൂറിലധികം പേരെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്നാണ് കണക്ക്.

അപകടത്തിൽ മരിച്ചവരുടെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവർഷവും ജൂലൈ എട്ടിന് ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിൽ പെരുമൺ കായലോരത്ത് സ്ഥാപിച്ചിട്ടുള്ള സ്മൃതി മണ്ഡപത്തിൽ അശ്രുപൂജ ഒരുക്കി ഓർമ പുതുക്കാനെത്തും.

36 വർഷമായി നടത്തിവരുന്ന സ്മൃതി മണ്ഡപത്തിലെ അശ്രുപൂജ അപകടത്തിൽ മരിച്ചവരുടെ ഉറ്റവരും ഉടയവരും എല്ലാവർഷവും തുടർന്നുവരികയാണ്. സ്മൃതി മണ്ഡപത്തിലെ അനുസ്മരണവും അനുശോചനവും ഇന്നു രാവിലെ 10.30 ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.

പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിക്കും. വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചെയർമാൻ ഡോ കെ.വി. ഷാജി അറിയിച്ചു.