കരിക്കം വൈഎംസിഎ വൈദിക സംഗമം നടത്തി
Monday, July 8, 2024 6:06 AM IST
കൊട്ടാരക്കര : കരിക്കം വൈഎംസിഎയുടെ നേതൃത്വത്തിൽ വൈദിക സംഗമവും പ്രതിഭകളെ ആദരിക്കലും ഷാർജാ വൈഎംസിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ഭവനദാന പ്രോജക്ടിന്‍റെ പ്രഖ്യാപനവും നടന്നു.

ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകം ചെറുതാകുമ്പോൾ ഈ രംഗത്തെ ക്രമാനുഗത വളർച്ച തിരിച്ചറിഞ്ഞ് മൂല്യബോധമുള്ള നവ സമൂഹ നിർമിതിക്ക് വൈഎംസിഎ പോലുള്ള സാമൂഹ്യ സംഘടനകൾ കാലിക പ്രസക്തിയുള്ള കർമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ഷാർജ വൈഎംസിഎ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി, കരിക്കം വൈഎംസിഎയുമായി ചേർന്ന് നടപ്പാക്കുന്ന ഭവന ദാന പ്രോജക്ടിന്‍റെ പ്രഖ്യാപനം ഷാർജ വൈഎംസിഎ മുൻ പ്രസിഡന്‍റ് ഷാജി ഐക്കര നിർവഹിച്ചു.

റിട്ട. ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാറിനും പുനലൂർ സബ് റീജിയൻ കൺവീനറായി തെരഞ്ഞെടുത്ത പി. ജോണിനും സ്നേഹാദരവും വിവിധ ഇടവകകളിൽ നിന്നു സ്ഥലം മാറിപ്പോകുന്ന വൈദികർ ഫാ. സാജൻതോമസ്, ഫാ. കോശി ജോൺ,

ഫാ. സൈമൺലൂക്കോസ്, റവ. പ്രകാശ് മാത്യു, റവ. എ. വർഗീസ്, നൈനാൻ എന്നിവർക്ക് യാത്രയയപ്പും ഇടവകകളിൽ പുതുതായി ചുമതലയേറ്റ വൈദികർ ഫാ. സ്‌പെൻസർ കോശി, ഫാ. എബിരാജു, റവ. ഒ.പി. പൗലോസ്, റവ. മാത്യൂസ് ഏബ്രഹാം, ഫാ. അലക്സാണ്ടർ ലൂക്കോസ് എന്നിവർക്ക് വരവേൽപും നൽകി.

റവ. ജോബിൻ ജോസ്, പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, യുആർഐ കോഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം, മാത്യു വർഗീസ്, എം. തോമസ്, വി. വർഗീസ് നെടിയവിള, പിഎംജി കുരാക്കാരൻ, പി.വൈ. തോമസ്, സജി യോഹന്നാൻ, തോമസ് ജോർജ്, ജേക്കബ് മാത്യു കുരാക്കാരൻ, ബാബു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ബീഫാം റാങ്ക് ജേതാവ് റീനു തോമസ്, യുജിസി നെറ്റ് ജേതാവ് അനീഷ തോമസ്, എസ്എസ്എൽസി, പ്ലസ് ടു ഫുൾഎ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവർക്ക് മെരിറ്റ് അവാർഡുകളും സമ്മാനിച്ചു.