ഇന്ത്യാ മുന്നണിയുടെ വിജയത്തിൽ ഓരോ കമ്യൂണിസ്റ്റുകാരനും അഭിമാനിക്കാൻ അവകാശമുണ്ടെന്ന്
Monday, July 29, 2024 2:15 AM IST
മട്ടന്നൂർ: ഇന്ത്യാ മുന്നണിയുടെ വിജയത്തിൽ ഓരോ കമ്യൂണിസ്റ്റുകാരനും അഭിമാനിക്കാൻ അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. സിപിഐ നേതാക്കളായിരുന്ന എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ എന്നിവരുടെ അനുസ്മരണ സമ്മേളനം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ ശത്രുവിനെ എതിരിടാൻ യോജിച്ച നീക്കം വേണമെന്ന് 2015ൽ സിപിഐ ആണ് നിർദേശം മുന്നോട്ടുവച്ചത്. അതിനുള്ള സമയമായോ എന്നാണ് അന്ന് സിപിഎം ചോദിച്ചത്. ജനങ്ങളുമായുള്ള പഴയ ബന്ധം ഇപ്പോൾ ഉണ്ടോ എന്നു പാർട്ടിക്കാർ പരിശോധിക്കണം. ജനങ്ങളിൽ നിന്നുള്ള അകൽച്ച മാറ്റണം. ജനങ്ങളുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാലറാം ട്രസ്റ്റ്‌ ചെയർമാൻ സി.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പി. സന്തോഷ്‌ കുമാർ എംപി അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി. മുരളി, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌ കുമാർ, വി.കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.