കൊട്ടിയൂർ-മാനന്തവാടി റൂട്ടിൽ മരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
Monday, July 29, 2024 2:15 AM IST
കൊട്ടിയൂർ: ഇന്നലെ പുലർച്ച ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് കൊട്ടിയൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും പഞ്ചായത്ത് ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചുങ്കക്കുന്ന്-മന്ദഞ്ചേരി സമാന്തര പാതയിൽ തലക്കാണി സ്കൂളിന് മുൻവശത്തു നിന്നിരുന്ന കൂറ്റൻ ആൽമരം കടപുഴകി വീണ് റോഡിന് അരികിൽ വച്ചിരുന്ന മിനി എംസിഎഫ് പൂർണമായും തകർന്നു. ഗതാഗതവും തടസപ്പെട്ടു. വൈദ്യുത ബന്ധം പൂർണമായും നശിച്ചു.

കൊട്ടിയൂർ ക്ഷേത്രത്തിന്‍റെ ആയില്യാർ കാവിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി വീണ് മാനന്തവാടി-കൊട്ടിയൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയുടെയാണ് സംഭവം. കോഴിക്കോട് കെഎസ്ആർടിസി ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൂറ്റൻ മരം റോഡിന് നടുവിലേക്ക് വീണതിനെ തുടർന്ന് ദീർഘദൂര കെഎസ്ആർടിസി ബസുകൾ റദ്ദാക്കി. പേരാവൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ദുരന്ത നിവാരണ സേനയും സേവാഭാരതിയും സ്ഥലത്തെത്തി റോഡിലേക്ക് വീണ മരങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനെടുവിർ മുറിച്ചു മാറ്റി. മരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരൻ വിജേഷിന് മിഷൻ വാളിൽ നിന്ന് പരിക്കേറ്റു.

ഇയാളെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലേക്കു വീണ മരത്തിനടിയിൽ നിന്നും ഒരു കുരങ്ങനെ ചത്ത നിലയിലും മറ്റൊരു കുരങ്ങ് കുട്ടിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇതിനെ പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. ചുങ്കക്കുന്ന് പൊട്ടൻതോട് റോഡരികിൽ പള്ളിക്ക് പുറകുവശത്തായി ശക്തമായ കാറ്റിൽ തേക്കുമരങ്ങളും തെങ്ങും കടപുഴകി വീണ് നിരവധി വൈദ്യുത തുണുകൾ തകർന്നു.