നാശംവിതച്ച് മിന്നൽ ചുഴലി
Monday, July 29, 2024 2:15 AM IST
ഇരിട്ടി: മിന്നൽ ചുഴലിയിൽ ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളിൽ വ്യാപക നാശം. ആറോളം വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു. നേരംപോക്ക്-നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം-കാലൂന്നുകാട് റോഡിലും മരങ്ങളും വൈദ്യുത തൂണുകളും വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെയാണ് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്.

നേരംപോക്ക് അമ്പലം റോഡിലെ റിട്ട. അധ്യാപകൻ പി.എൻ. കരുണാകരൻ നായരുടെ വീടിനു മുകളിൽ രണ്ടു തെങ്ങുകളും ഒരു കവുങ്ങും വീണ് വീടിന്‍റെ ടെറസിലും അടുക്കളഭാഗത്തും കേടുപാടുകൾ സംഭവിച്ചു. മതിലിലേക്ക് ഒരു പ്ലാവും മറിഞ്ഞു വീണു. നരിക്കുണ്ടത്തെ കെ.പി. പ്രകാശന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ ഒരു ഭാഗത്തെ ഓടുകൾ മുഴുവൻ കാറ്റിൽ പറന്നുപോയി. ഇതിനു സമീപത്തെ ചാത്തോത്ത് പ്രസന്നയുടെ വീടിന്‍റെ മേൽക്കൂരയുടെ നിരവധി ഓടുകളും കാറ്റിൽ ഇളകി വീണു.

അളോറ ശൈലജയുടെ ഓടിട്ട വീടിനു മുകളിൽ രണ്ടു കവുങ്ങുകൾ വീണ് മേൽക്കൂര തകർന്നു. പി.എം. രവീന്ദ്രന്‍റെ വീ‌ടിന് മുകളിലേക്ക് മരങ്ങൾ വീണ് അടുക്കളഭാഗം തകർന്നു. അനീഷ് പണിക്കരുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിന്‍റെ റൂഫിംഗ് ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂര കാറ്റിൽ പറന്നുപോയി. വിവിധയിടങ്ങളിൽ മരം റോഡിൽ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. നാട്ടുകാർ മരങ്ങൾ മുറിച്ചുമാറ്റിയാണ് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലെ കെ.കെ. ടൂറിസ്റ്റ് ഹോമിന്‍റെ ഉടമസ്ഥതയിലുള്ള ഷെഡിന്‍റെ മുകളിൽ മരം വീണ് റൂഫിംഗ് ഷീറ്റിട്ട മേൽക്കൂരയും തെങ്ങു വീണ് സ്ഥാപനത്തിന്‍റെ അലക്കു പുരയും തകർന്നു. സമീപത്തെ വൈദ്യുത തൂണും തകർന്നു. നേരംപോക്ക് നരിക്കുണ്ടം റോഡിൽ വിവിധയിടങ്ങളിലയി മരംവീണ് അഞ്ചോളം വൈദ്യുത തൂണുകളും ലൈനുകളും തകർന്നു.

പായം കോണ്ടമ്പ്രതട്ടിലെ കെ.പി. പ്രമോദിന്‍റെ വീടിന്‍റെ മേൽക്കൂര തകർന്നു. ആസ്ബസ്‌റ്റോസ് ഷീറ്റിട്ട വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടിയൂരിലെ കല്ലുവയൽ പെരുമ്പറമ്പ് റോഡിൽ മിൽമ ബൂത്തിന് സമീപം മരം വീണ് വൈദ്യുത തൂൺ തകർന്നു.

കേളകം: കനത്ത കാറ്റിൽ കേളകം പഞ്ചായത്തിൽ നിരവധി വീടുകൾക്ക് കേടുപാട്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വീടുകൾക്ക് മുകളിൽ മരം വീണു. കുണ്ടേരിയിലെ കല്ലിങ്കൽ രാജേഷ്, വെണ്ടേക്കുംചാലിലെ പുത്തൻപുരക്കൽ രഘു, ചെട്ടിയാംപറമ്പിലെ കോളശേരി കുമാരൻ, കേളകം ഐടിസി റോഡിന് സമീപം താമസിക്കുന്ന മങ്ങാട് ഭാസ്കരൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്.

എംഎൽഎ സന്ദർശിച്ചു

കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ നാശനഷ്ടമുണ്ടായ ഉളിക്കൽ പഞ്ചായത്തിലെ വിവിധമേഖലകൾ സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചു. 30ൽ അധികം കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നാശനഷ്ട്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് എംഎൽഎ നിർദേശം നൽകി.