വീടിനുള്ളിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു
Monday, July 29, 2024 2:15 AM IST
രാജപുരം: വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഗ്രൈൻഡർ, ഫാനും എന്നിവയും കത്തി നശിച്ചു. കൊട്ടോടി സിജെ ട്രേഡേഴ്സ് കടയുടമ ചോലിക്കര തോമസിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിൽ ഈ സമയത്ത് ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുകാരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് മകൻ ശനിയാഴ്‌ച രാത്രി എട്ടോടെ തിരിച്ചുവന്നപ്പോഴാണ് വീട്ടിനുള്ളിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.

കുറ്റിക്കോലിൽ നിന്ന് അസി. സ്‌റ്റേഷൻ ഓഫീസർ കെ.രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വൈദ്യുത ലൈനിൽ വോൾട്ടേജ് കൂടിയതാകാം ഫ്രഡ്ജ് പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ വിജേഷ്, നീതുമോൻ, ഡ്രൈവർ ഗംഗാധരൻ, ഹോംഗാർഡ് റോയി, ബാലകൃഷ്ണൻ, ഗോപാലകൃഷ്ണണൻ എന്നിവരാണ് ഫയർ സ്റ്റേഷനിൽ നിന്നു തീയണക്കാനെത്തിയത്.