അയ്യൻകുന്നിലെ മൺസൂൺ വിസ്മയം
Monday, July 29, 2024 2:15 AM IST
ഇരിട്ടി: മൺസൂൺ ടൂറിസത്തിന്‍റെ അനന്തസാധ്യതകളുമായി അയ്യൻകുന്ന്. കുടിയേറ്റത്തിന്‍റെ കഥകൾ പറയുന്ന മലയോരം മൺസൂൺ ടൂറിസത്തിന്‍റെ മനോഹരകാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പേരുപോലെ ചെറുതും വലുതുമായ മലനിരകൾ കാഴ്ചയുടെ പറുദീസയാണ് ഒരുക്കുന്നത്.

ഇരിട്ടിയിൽ നിന്ന് ഏറിയാൽ ഒരുമണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. വെള്ളച്ചാട്ടങ്ങളും നയനമനോഹരമായ മലനിരകളും ഉൾപ്പെടെ നിരവധി ടൂറിസം പോയിന്‍റുകളാണ് അയ്യൻകുന്നിലുള്ളത്. മറ്റൊരു പ്രധാന ടൂറിസം കേന്ദ്രമാണ് പാലത്തുംകടവ്. കൂട്ടുപുഴയിൽനിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

പാലത്തുംകടവും ബാരാപ്പുഴയും

കുടക്, കേരള മലനിരകൾ ഹരിതവർണം പൂശിയ ഇടതൂർന്ന വനത്തിൽ നിന്ന് ഒഴുകിയെത്തുന്ന "കന്നഡ ഹുഡുകി"യാണ് ബാരാപ്പുഴ. പാലത്തുംകടവിന്‍റെ സുന്ദരിയായ ബാരാപ്പുഴ തന്നെയാണ് ഇവിടുത്തെ ടുറിസത്തിന്‍റെ പ്രത്യേകത.

വളപട്ടണം പുഴയുടെ പ്രധാന കൈവഴിയായ ബാരാപ്പുഴയിലെ ജലം കനാലിലൂടെ ഒഴുക്കി വൈദ്യുതി നിർമിക്കുന്ന ബാരാപ്പോൾ ചെറുകിട ജലവൈദ്യുത പദ്ധതി മറ്റൊരാകർഷണമാണ്.
പദ്ധതിയുടെ കനാൽ പ്രദേശങ്ങളും ഓഫ് റോഡ് യാത്രയ്ക്കുള്ള സാധ്യതയുമുണ്ട്. സോളാർ പാനലുകൾക്ക് സമീപമായി നിറഞ്ഞ കനാലിന് ഇരുവശത്തും സുരക്ഷിത യാത്ര ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.

മുച്ചൻപാറ വെള്ളച്ചാട്ടം

അധികമാരും കാണാത്ത ശാന്ത സുന്ദരവും സുരക്ഷിതവുമായ വെള്ളച്ചാട്ടമാണ് മുച്ചൻപാറ. ഒരു കാലത്ത് വലിയതരം മുച്ചൻ കുരങ്ങകളുടെ താവളമായിരുന്നതിനാലാണ് പ്രദേശത്തിന് മുച്ചൻപാറയെന്ന് പേരുവരാൻ കാരണം. പാലത്തുംകടവിനും മുടിക്കയത്തിനും നടുവിൽ മെയിൻ റോഡിൽ നിന്ന് ഒരുകിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിവേണം ഇവിടെയെത്താൻ. വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് റോഡുണ്ടെങ്കിലും വാഹനത്തിൽ എത്തുന്നവർ പ്രദേശവാസികളുടെ സഹായത്തോടെ ഇവിടേക്ക് പോകുന്നതാണ് നല്ലത്. വളരെ ഉയരത്തിൽനിന്ന് പതിക്കുന്ന കൊച്ചു വെള്ളച്ചാട്ടമാണ് ഇവിടുത്തേത്.

മണിയൻകൊല്ലി തോട്

മണിയൻ കൊല്ലിതോടും ബാരാപ്പുഴയും ഒന്നിക്കുന്ന മനോഹര കാഴ്ചയാണ് സന്ദർശകർക്ക് ഇവിടം സമ്മാനിക്കുന്നത്. പൂർവികർ വായ്മൊഴിയായി പറഞ്ഞുപോരുന്ന ഒരു വഞ്ചനയുടെ കഥയാണ് മണിയൻ കൊല്ലിതോടിന് പറയാനുള്ളത്. ഇന്നത്തെ മാക്കൂട്ടം ചുരം പാത ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത ആദിവാസി ആയിരുന്നു മണിയൻ.

എന്നാൽ വഴി തെളിഞ്ഞതോടെ ബ്രിട്ടീഷുകർ മണിയനെ ഇവിടുത്തെ തോടിനടുത്ത് വച്ച് കൊലപ്പെടുത്തി. പിന്നീട് ഈ തോട് മണിയൻകൊല്ലി തോടെന്ന പേരിൽ അറിയപ്പെട്ടു. മണിയനെ കൊലപ്പെടുത്തിയതിന്‍റെ അടുത്ത വർഷം ഇവിടെ അതിഭീകര ഉരുൾ പൊട്ടലുണ്ടായെന്നും ബ്രിട്ടീഷുകർ മരം കൊണ്ടുപോകാൻ നിർമിച്ചുവരുന്ന റെയിൽവേ ട്രാക്ക് ഉൾപ്പടെയുള്ള അനുബന്ധ വസ്തുക്കളെല്ലാം ഒലിച്ചു പോയെന്നുമാണ് കഥ. അന്ന് തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും വനത്തിനുള്ളിൽ അവശേഷിക്കുന്നുണ്ടെന്നാണ് കാടിനെ കുറിച്ചറിയുന്നവർ പറയുന്നത്.
എത്ര മഴ പെയ്താലും മണിയൻകൊല്ലി തോട് കലങ്ങാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പാലത്തും കടവിൽനിന്ന് ഒന്നര കിലോമീറ്ററോളമുള്ള ഓഫ് റോഡ് യാത്രയാണ് ഇവിടുത്തെ പ്രത്യേകത. ചെങ്കല്ലിൽ കെട്ടിയ പടവുകൾ ഇറങ്ങിയാൽ പുഴയുടെ മുഴുവൻ മനോഹാരിതയും ആസ്വദിക്കാൻ കഴിയും .

പാറയ്ക്കാമലയിലെ വ്യൂ പോയിന്‍റ്

മുടിക്കയത്തുനിന്ന് മൂന്ന് കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ടാറിംഗ് പൂർത്തിയാക്കിയ പഞ്ചായത്ത് റോഡിലൂടെ വ്യൂ പോയന്‍റ് വരെയെത്താം.

അപ്രതീക്ഷിത വിരുന്നുകാരനെപോലെ തൊട്ടുമുന്നിലെ കാഴ്ചകൾ മറച്ചുകൊണ്ട് ഓടിയെത്തുന്ന കോടമഞ്ഞും ഇവിടുത്തെ സൗന്ദര്യമാണ്. കനത്ത മഴ പെയ്യുന്ന സമയങ്ങൾ ഒഴിച്ചാൽ മൺസൂൺകാലത്തെ എല്ലാ ദിവസങ്ങളും ഇവിടെ വിനോദ സഞ്ചാരസാധ്യകളാണുള്ളത്.

ചേട്ടായിപ്പാറ വെള്ളച്ചാട്ടം

അയ്യൻകുന്ന് പഞ്ചായത്തിന്‍റെ ആസ്ഥാനമായ അങ്ങാടിക്കടവിൽ നിന്ന് വാണിയപ്പാറ വഴി രണ്ടാംകടവിൽ എത്തിവേണം ചേട്ടായിപ്പാറ വെള്ളച്ചാട്ടത്തിൽ എത്താൻ. അങ്ങാടിക്കടവിൽനിന്ന് നാലു കിലോമീറ്റർ ബസ് റൂട്ടിൽ രണ്ടാംകടവിൽ എത്തിയാൽ വീണ്ടുമൊരു രണ്ട് കിലോമീറ്റർ പഞ്ചായത്ത് റോഡിലൂടെയും പിന്നെ അരകിലോമീറ്റർ ഒറ്റയടിപ്പാതയിലൂടെ നടന്നും വേണം ഇവിടെയെത്താൻ

മൂന്ന് തട്ടുകളയായി താഴേക്ക് പതിക്കുന്ന ചേട്ടായി പാറ വെള്ളച്ചാട്ടം ദൃശ്യഭംഗികൊണ്ടും രൗദ്ര ഭാവംകൊണ്ടും വിവിധ മുഖങ്ങളാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.

കേരളത്തിന്‍റെ വനമേഖലയിൽ നിന്ന് ഉടലെടുക്കുന്ന നിരവധി നീരുറവകൾ പാറക്കൂട്ടങ്ങളോട് കലഹിച്ച് താഴ്വാരത്തേക്ക് ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്. വീണ്ടും ഒരു 200 മീറ്റർ ഉയരത്തിലേക്ക് കയറിയാൽ ചേട്ടായി പാറ വെള്ളച്ചാട്ടത്തിന്‍റെ രണ്ടാംഘട്ടത്തിലെത്തും. ഉയരം കൂടും തോറും ഭംഗിയും കൂടും എന്നതിന് ഉദാഹരണമാണ് രണ്ടും മൂന്നും നിലകൾ.

വീണ്ടുമൊരു 150 മീറ്റർ ഉയരത്തിൽ മൂന്നാമത്തെ തട്ടിൽ പതഞ്ഞു പതിക്കുന്ന അരുവി. അത്രയും നേരം ഒറ്റയടിപ്പാതയിലെ തെരുവക്കാടുകൾ കടന്നെത്തിയ ക്ഷീണം ഒരുനിമിഷംകൊണ്ട് ഇല്ലാതാകും . ആദ്യകാലത്ത് ഇവിടെ താമസിച്ചിരുന്ന വ്യക്തിയെ നാട്ടുകാർ ചേട്ടായി എന്നു വിളിച്ചു പോന്നതിൽ നിന്നാണ് ഇവിടുത്തെ പാറയ്ക്കും വെള്ളച്ചാട്ടത്തിനും ചേട്ടായിയുടെ പേര് വന്നതെന്നു പറയുന്നു.

അച്ചൻ ഒളിച്ച പാറ

പേരുപോലെ തന്നെയാണ് പാറക്ക് പിന്നിലെ പേരെന്നാണ് നാട്ടുകാർ പറയുന്നത്. ടിപ്പു സുൽത്താന്‍റെ പടയോട്ട കാലത്ത് നിർബന്ധിത മത പരിവർത്തനത്തെ ഭയന്ന് ഒരു അച്ചൻ വളരെ കാലം ഇവിടെ ഒളിച്ചു താമസിച്ചു എന്നാണ് കഥ. കേരള വനാതിർത്തിയോട് ചേർന്നാണ് അച്ചൻ ഒളിച്ചിരുന്ന പാറ സ്ഥിതിചെയ്യുന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വീട് . മരങ്ങളും കാട്ടുവള്ളികളും ചുറ്റിവളഞ്ഞ് ഒരു വലിയ ഒറ്റപ്പാറ. ഏകദേശം25 സെന്‍റിൽ കൂടുതൽ വലിപ്പത്തിൽ കുടപിടിച്ചതുപോലെയാണ് ഈ പാറ. ചേട്ടായിപാറയുടെ രണ്ടാം നിലയിൽ നിന്ന് വെള്ളച്ചാട്ടം മുറിച്ചുകടന്നു വേണം ഇവിടെയെത്താൻ. വെള്ളച്ചാട്ടത്തിൽ നിന്ന് 100 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. ചേട്ടായി പാറ വെള്ളച്ചാട്ടം ഒഴുകുന്നതിന് ഇരുവശവും സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ്.

നടന്ന് മാത്രമേ ഇവിടേക്ക് എത്താൻ കഴിയുകയുള്ളു. അതുതന്നെയാണ് കാഴ്ചകളുടെ മനോഹാരിതയും . കുടപോലെ വിരിഞ്ഞു നിൽക്കുന്ന അച്ചൻ ഒളിച്ച പാറയ്ക്ക് അടിയിൽ അന്പതിലധികം പേർക്ക് ഒന്നിച്ചുകൂടാൻ കഴിയുന്നത്ര സൗകര്യം ഇവിടെയുണ്ട്. ചേട്ടായിപ്പാറയും അച്ചൻ ഒളിച്ച പാറയും ട്രക്കിംഗ് പോലുള്ളവയ്ക്കും ഏറെ അനുയോജ്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത്
സഞ്ചാരികളെ അകറ്റുന്നു

അയ്യൻകുന്നിൽ അധികമാരും അറിയാത്ത ഇതുപോലുള്ള നിരവധി ടൂറിസം സ്പോട്ടുകളുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലാത്തതാണ് സഞ്ചാരികളെ അകറ്റുന്നത്. വഴി, പാർക്കിംഗ്, സുരക്ഷാ വേലികൾ, ടവറുകൾ , പടിക്കെട്ടുകൾ, വാർത്താവിനിമയ മാർഗങ്ങൾ, താമസ-ഭക്ഷണ സൗകര്യങ്ങൾ , വാഹന സൗകര്യം, സഞ്ചാരികളുടെ സുരക്ഷിതത്വം എന്നിവ ഒരുക്കിയാൽ ഈ മേഖലകളിലേക്ക് ധാരാളമായി ആളുകൾ എത്തും. ചെറിയ വരുമാനം മാത്രമുള്ള പഞ്ചായത്തിന് ഇത്രയും ബൃഹത്തായ പദ്ധതികൾ നടപ്പാക്കുക എന്നത് നിലവിൽ അസാധ്യമായ കാര്യമാണ്. ഈ സാഹചര്യത്തിൽ സർക്കാരും ടൂറിസം വകുപ്പും തന്നെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി മുന്നിട്ടിറങ്ങണം.