മട്ടന്നൂർ ഗവ. ആശുപത്രിയിൽ കുട്ടികൾക്ക് ഒപി ടിക്കറ്റിന് പണം
Sunday, July 28, 2024 7:53 AM IST
മട്ടന്നൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി പരിശോധന സൗജന്യമെന്ന സർക്കാർ നിലപാട് അട്ടിമറിച്ച് മട്ടന്നൂർ ഗവ. ആശുപത്രി. 18 വയസുവരെയുള്ള കുട്ടികൾക്ക് ഒപി ടിക്കറ്റ് ഉൾപ്പെടെ എല്ലാ പരിശോധനകളും സൗജന്യമായി നൽകുന്നതിനിടെയാണ് മട്ടന്നൂർ സർക്കാർ ആശുപത്രിയിൽ സർക്കാർ നിർദേശം കാറ്റിൽ പറത്തിയിരിക്കുന്നത്. മുതിർന്നവരുടെ നിരക്കായ അഞ്ചു രൂപ തന്നെയാണ് കുട്ടികളിൽനിന്നും ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതിയോഗമാണ് എല്ലാവരിൽനിന്നും അഞ്ചു രൂപ ഈടാക്കാൻ തീരുമാനിച്ചത്. ഇരിട്ടി വെൽനെസ് സെന്‍ററിൽ എല്ലാവർക്കും സൗജന്യമാണ്.
ആർക്കും ഒപി ടിക്കറ്റിന് ചാർജ് ഈടാക്കാതെയാണ് ഡോക്ടർ പരിശോധിക്കുന്നത്. എന്നാൽ മട്ടന്നൂർ നഗരസഭയിലെ വെൽനസ് സെന്‍ററിൽ ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് പത്തു രൂപ ഈടാക്കുന്നുണ്ട്.