ആർആർടി ഓഫീസിന് നേരെ കാട്ടാനയുടെ ആക്രമണം: വാച്ചർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
Sunday, July 28, 2024 7:53 AM IST
ഇരിട്ടി: ആറളം ഫാമിലെ ബ്ലോക്ക് 13ന് സമീപം പ്രവർത്തിക്കുന്ന ആർആർടി ഓഫീസിന് നേരെ ഉണ്ടായ കാട്ടാനയുടെ അക്രമത്തിൽ നിന്നും വാച്ചർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബ്ലോക്ക് 13ൽ നിർമാണം പുരോഗമിക്കുന്ന ആർആർടിയുടെ പുതിയ ഓഫീസ് കെട്ടിടത്തിൽ താത്കാലികമായി താമസിക്കുന്ന ഫോറസ്റ്റ് ജീവനക്കാർക്ക് നേരെയായിരുന്നു വെള്ളിയാഴ്ച രാത്രി പത്തരയോടെ കാട്ടാനയുടെ ആക്രമണം. ഓഫീസിന്‍റെ താഴത്തെ നിലയിലെ പോർട്ടിക്കോയിൽ വിശ്രമിച്ചുകൊണ്ടിരുന്ന താത്കാലിക വാച്ചർ എം.കെ. വേണുവാണ് അത്ഭുതകരമായ രക്ഷപ്പെട്ടത്.

ഓഫീസിന് സമീപം എത്തിയ ആന പെടുന്നനെ വേണുവിന് നേരെ തിരിയുകയായിരുന്നു. മുകളിലത്തെ നിലയിൽ നിന്നിരുന്ന വാച്ചർ കേശവൻ ശബ്ദംവച്ചതോടെ വേണു ഓഫീസിനുള്ളിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു. ഓഫീസിന് അകത്ത് കയറിയിട്ടും പിന്തുടർന്ന് എത്തിയ ആന പോർട്ടിക്കോയ്ക്ക് ഉള്ളിൽ കയറി വാതലിലൂടെ തുമ്പിക്കൈ ഉള്ളിലേക്ക് ഇട്ട് ഉള്ളിലുള്ളവരെ പിടിക്കാൻ ശ്രമിച്ചതായി ഇവർ പറയുന്നു.

10 മിനിറ്റോളം ഓഫീസ് പരിസരത്ത് തന്നെ നിലയുറപ്പിച്ച ആന ഒടുവിൽ സമീപത്തെ മരങ്ങൾ ഉൾപ്പെടെ ഓടിക്കാൻ ശ്രമിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. സംഭവ സമയത്ത് ഓഫീസിൽ താഴത്തെ നിലയിൽ വേണുവിനെ കൂടാതെ ബീറ്റ് ഗാർഡ് എം.ഇ. വിപിൻ, ഡ്രൈവർ ഷിബി മോൻ, മുകളിൽത്തെ നിലയിൽ ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, വാച്ചർ കേശവൻ എന്നിവരും ഉണ്ടായിരുന്നു.

ഫാം മേഖലയിൽ ഇതിനുമുമ്പ് വനം വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടാതിരുന്ന ചെറിയ മോഴ ആനയാണ് ആർആർടി ഓഫീസ് പരിസരത്ത് എത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. പിന്നീട് ആർആർടി സംഘം ഓഫീസ് പരിസരത്തു നിന്നും തുരത്തിയ ആനയെ പുലർച്ചെ മൂന്നോടെ മണവാളൻപാറ ഭാഗത്തു വച്ച് വനം വകുപ്പ് അധികൃതർ കണ്ടിരുന്നു. കർണാടക വനത്തിൽ നിന്നും കൂട്ടം തെറ്റി കേരള വനത്തിൽ എത്തിയതായി സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.

ആർആർടിക്ക് ആറളം ഫാമിൽ പുതിയ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു

ഇരിട്ടി: രണ്ടുകോടി 62 ലക്ഷം രൂപ ചെലവിൽ ആർആർടിക്ക് ബ്ലോക്ക്13ൽ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. ഏകദേശം രണ്ടര ഏക്കറിൽ പൂർത്തിയാകുന്ന ആസ്ഥാനമന്ദിരത്തിൽ ആർആർടി ഓഫീസ് വൈൽഡ് ലൈഫ് ആനിമൽ ക്ലിനിക് സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ അടങ്ങുന്നതാണ്. 9000 ഓളം സ്ക്വയർ ഫീറ്റിൽ നിർമാണം പൂർത്തിയാകുന്ന ആസ്ഥാന മന്ദിരത്തിൽ ഓഫീസിനായി 4000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ആർആർടി വെറ്റ് കെയർ യൂണിറ്റ് പോസ്റ്റുമോർട്ടം ആൻഡ് പോസ്റ്റ് സർജിക്കൽ സെന്‍ററിന് 1400 സ്ക്വയർ ഫീറ്റും , ഡോക്ടർക്കും ഡപ്യൂട്ടി റേഞ്ചർക്കും വേണ്ടി നിർമിക്കുന്ന ഡ്യൂപ്ലക്സ് ക്വാർട്ടേഴ്സ് 1400 സ്ക്വയർ ഫീറ്റും, സ്റ്റാഫ് ബാരക്ക് 2000 സ്ക്വയർ ഫീറ്റും അടങ്ങുന്നതാണ് പുതിയ ആസ്ഥാനം മന്ദിരം.

ആദ്യഘട്ടത്തിൽ ഓഫീസ് കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായി അടുത്തമാസം പകുതിയോടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പുതിയ ഓഫീസ് കെട്ടിടത്തിന് സമീപത്ത് ആനയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ചുറ്റുമതിൽ നിർമാണത്തിനും ഓഫീസ് പരിസരം ഇന്‍റർലോക്കിംഗിനുമായി 80 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുകയാണ്. സിൽക്കിനാണ് കെട്ടിടങ്ങളുടെ നിർമാണ ചുമതല. കരാർ എടുത്തിരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് കോൺ കമ്പനിയാണ്.

ആർആർടിക്ക് ഫാമിനുള്ളിൽ ബ്ലോക്ക് 13ൽ അങ്കണവാടിക്ക് സമീപം നിർമാണം പുരോഗമിക്കുന്ന ഓഫിസ് കെട്ടിടം അടുത്തമാസം പകുതിയോടെ ഉദ്ഘടനത്തിന് ഒരുങ്ങുകയാണ്.