കാലവർഷം; നഷ്‌ടപരിഹാരം വേഗത്തിൽ നൽകണം-ജില്ലാ വികസന സമിതി
Sunday, July 28, 2024 7:29 AM IST
കണ്ണൂർ: കാലവർഷക്കെടുതിയിൽ നാശനഷ്‌ടം സംഭവിച്ചവർക്ക് എത്രയും വേഗം നഷ്‌ടപരിഹാരം നൽകുന്നതിന് നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗം. കണക്കെടുപ്പ് വേഗത്തിൽ പൂർത്തികരിച്ച് നഷ്ടപരിഹാരം നൽകാൻ ഇടപെടൽ ശക്തമാക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ ശക്തമായ ചുഴലിക്കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ വരുത്തിയതായും നഷ്‌ട പരിഹാരം കണക്കാക്കി അടിയന്തിരമായി നൽകുന്നതിന് ഏകോപനം വേണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. രണ്ടു വർഷത്തിന് മുമ്പ് നാശനഷ്‌ടം സംഭവിച്ച കൃഷിക്കാർക്ക് ഇതുവരെയായി നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്നും ഇത്തവണയും വ്യാപക കൃഷി നാശം ജില്ലയിൽ സംഭവിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ പറഞ്ഞു.

ആറളം ഫാമിൽ ഭൂമി ലഭിച്ചവർക്ക് മറ്റു പഞ്ചായത്തിലും ഭൂമി ലഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് തടയുന്നതിന് നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വവും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് എല്ലാ ഗവ. ഓഫീസുകളിലും ശക്തമായ പരിശോധന വേണമെന്നും വീഴ്ച കണ്ടാൽ ശക്തമായ പിഴ ചുമത്തണമെന്നും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. ഇതിൽ വീഴ്ച വരുത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

പഴശി ജലസേചന പദ്ധതി പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കൽ, ചാലോട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നത്, സീബ്ര ലൈനുകളുടെ അഭാവത്തിലെ അപകടങ്ങൾ എന്നിവ ഒഴിവാക്കാനുള്ള നടപടികൾ വേണമെന്ന് കെ. സുധാകരൻ എംപിയുടെ പ്രതിനിധി ടി. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.