മൾട്ടി പർപ്പസ് സെന്‍റർ ആരംഭിക്കുന്നതിന് 3.6 കോടി അനുവദിച്ചു
Tuesday, June 25, 2024 7:45 AM IST
സുൽത്താൻ ബത്തേരി: പിഎം ജൻമൻ പദ്ധതി പ്രകാരം ബത്തേരി മണ്ഡലത്തിൽ മൾട്ടി പർപ്പസ് സെന്‍റർ ആരംഭിക്കുന്നതിന് 3.6 കോടി അനുവദിച്ചു. ബത്തേരി മുനിസിപ്പാലിറ്റിയിലെ മാളപ്പാടി, പൂവഞ്ചി, നൂൽപ്പുഴ പഞ്ചായത്തിലെ ആനക്യാന്പ്, പിലാക്കാവ്, പൊൻകുഴി, പൂതാടി പഞ്ചായത്തിലെ അങ്ങാടിശേരികുന്ന് എന്നീ പട്ടികവർഗ പ്രദേശത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മൾട്ടി പർപ്പസ് സെന്‍റർ ആരംഭിക്കുന്നതിന് തുക അനുവദിച്ചതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു.

പ്രാക്തന ഗോത്ര വിഭാഗത്തിലുൾപ്പെടുന്ന കാട്ടുനായ്ക്ക വിഭാഗത്തിലുള്ള പട്ടികവർഗ വിഭാഗക്കാരാണ് ഈ പ്രദേശത്ത് അധിവസിക്കുന്നത്. ഏകദേശം 2200 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളായി പണിയുന്ന ഈ സെന്‍ററിൽ അങ്കണവാടി, ആരോഗ്യ പ്രവർത്തനങ്ങൾക്കായുള്ള എഎൻഎം (ഓക്സിലറി നേഴ്സ് ആൻഡ് മിഡ്വൈഫ്) സെന്‍റർ, സാമൂഹ്യ പഠന മുറി, കമ്മ്യൂണിറ്റി ഹാൾ എന്നിവയാണ് ഉൾപ്പെടുന്നത്.

ഇത് പ്രാവർത്തികമാകുന്നതോടെ ഈ ജനവിഭാഗത്തിന്‍റെ അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, കൃത്യമായ പോഷകാഹാര ലഭ്യത തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്താൻ കഴിയുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.