മഴയെ തുടർന്ന് സ്കൂളിന്‍റെ ചുറ്റുമതിൽ തകർന്നു
Friday, June 28, 2024 5:57 AM IST
സുൽത്താൻ ബത്തേരി: കനത്ത മഴയെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ തിരുനെല്ലി ടെക്നിക്കൽ സ്കൂളിന്‍റെ ചുറ്റുമതിൽ തകർന്നു. കളിസ്ഥലത്തിന്‍റെ സമീപത്തുള്ള ചുറ്റുമതിലാണ് തകർന്നത്.

മഴയായിരുന്നതിനാൽ കളിസ്ഥലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് വിട്ട ശേഷമാണ് ചുറ്റുമതിൽ തകർന്നു വീണത്. ഹൈവേയിൽ നിന്നുള്ള വെള്ളം മതിലിലേയ്ക്ക് കുത്തിയൊഴുകിയാണ് മതിൽ തകർന്നത്. ഉയർന്ന് നിൽക്കുന്ന റോഡിനോട് ചേർന്നാണ് മതിൽ ’ഇതിന്‍റെ താഴെ ഭാഗത്താണ് ഗ്രൗണ്ട്.

ഉയർന്ന് കിടക്കുന്ന റോഡിലൂടെ കുത്തിയൊഴുകി വരുന്ന മഴ വെള്ളം മതിലിന്‍റെ അടിയിലൂടെ ഒഴുകിയപ്പോഴുണ്ടായ തള്ളിച്ചയായിരിക്കാം മതിൽ ഇടിയാൻ കാരണമെന്നാണ് നിഗമനം. 20 മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞത്. മാർച്ച് മാസത്തിലാണ് മതിലിന്‍റെ നിർമാണം പൂർത്തീകരിച്ചത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്കൂൾ കോന്പൗണ്ടിന് ചുറ്റും മതിൽ നിർമിച്ചത്.

മരം വീണ് വീടിന്‍റെ മതിൽ തകർന്നു

പുൽപ്പള്ളി: കാറ്റിലും മഴയിലും റോഡിന് കുറുകേ മരം വീണ് വീടിന്‍റെ മതില് തകർന്നു. പുൽപ്പള്ളി മീനംകൊല്ലി റോഡിലാണ് വ്യാഴാഴ്ച ഉച്ചയോടെ വലിയ മരം കടപുഴകി വീണത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നിരുന്ന മരം റോഡിന് കുറുകെ വീണപ്പോൾ എതിർവശത്തുള്ള മണലോടിയിൽ ഷെരീഫിന്‍റെ വീടിന്‍റെ മുന്നിലെ മതിൽ തകരുകയായിരുന്നു.

മരം വീണതോടെ റോഡിലൂടെയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. വിവരമറിഞ്ഞ് പുൽപ്പള്ളി പോലീസും സ്ഥലത്തെത്തി. തുടർന്ന് സ്ഥലമുടമയുടെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കല്ലൂർ പുഴ കരകവിഞ്ഞു

സുൽത്താൻ ബത്തേരി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴയോരത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി.

പ്രദേശത്തെ ഏഴ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മുൻ വർഷങ്ങളിലും പുഴയോരത്തു താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിരുന്നു. കല്ലൂർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ തമിഴ്നാട്ടിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.

ശക്തമായ മഴ തുടർന്നാൽ മുത്തങ്ങ വനാതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടിവരും.