കബനി തീരത്ത് തകർത്തുപെയ്യാതെ കാലവർഷം
Friday, June 28, 2024 5:57 AM IST
കൽപ്പറ്റ: കബനി തീരത്ത് വയനാട്ടിലെ പുൽപ്പള്ളി മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ തകർത്തുപെയ്യാതെ കാലവർഷം.

ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ളതിൽ ലക്കിടി ഉൾപ്പെടെ പല സ്ഥലങ്ങളിലും മെച്ചപ്പെട്ട അളവിൽ മഴ ലഭിക്കുന്പോൾ കിഴക്കുഭാഗത്തു ഡക്കാൻ പീഠഭൂമിയോടു ചേർന്നുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ ദുർബലമാണ് കാലവർഷം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ലക്കിടിയിൽ 242 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള വാളാംതോട് മട്ടിലയം-192, കാപ്പിക്കളം-184, മക്കിയാട്-181 എംഎം എന്നിങ്ങനെ മഴ പെയ്തു.

എന്നാൽ കബനി തീരത്തുള്ള കൊളവള്ളിയിൽ 32 എംഎം മഴയാണ് ലഭിച്ചത്. സമീപപ്രദേശങ്ങളായ മരക്കടവ്-34.6, പെരിക്കല്ലൂർ ടൗണ്‍-42, കബനിഗിരി-43.6, മുള്ളൻകൊല്ലി-52, പുൽപ്പള്ളി-63 എംഎം എന്നിങ്ങനെയാണ് മഴ പെയ്തത്. ജില്ലയുടെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലെ അന്തരം പ്രകടമാണ്. ലക്കിടിയെ അപേക്ഷിച്ച് 210 എംഎം കുറവ് മഴയാണ് കൊളവള്ളിയിൽ പെയ്തത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ ഈ വ്യത്യസത്തിനു കാരണമെന്നു ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 100 ഇടങ്ങളിൽ ദിവസവും ലഭിക്കുന്ന മഴയുടെ അളവ് 2020 മുതൽ സെന്‍റർ രേഖപ്പെടുത്തുന്നുണ്ട്.വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴ ജില്ലയിൽ ജല സ്രോതസുകളെ സന്പന്നമാക്കുകയാണ്.

കുത്തി ഒഴുകുകയാണ് കബനി നദിയുടെ കൈവഴികളിൽപ്പെടുന്ന പുഴകളും തോടുകളും. താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞാണ് പുഴകളുടെ പ്രവാഹം. ജില്ലയിൽ കല്ലൂർ പുഴയും വെണ്ണിയോട് പുഴയും കരകവിഞ്ഞു. രണ്ടിടങ്ങളിലും ഹെക്ടർ കണക്കിനു തീരദേശം വെള്ളത്തിനടിയിലാണ്.