നീതിക്കായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്തഫയുടെ ഒറ്റയാൻ സമരം
Sunday, June 30, 2024 4:58 AM IST
നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസക്കുന്ന പൈങ്കിലാട്ട് മുസ്തഫ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നീതിക്കായി ഒറ്റയാൻ സമരം നടത്തി. കാലവർഷം തുടങ്ങിയതോടെ വീട്ടിലേക്കുള്ള വഴിയിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ വഴി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുസ്തഫയും കുടുംബവും.

മക്കൾക്ക് സ്കൂളിൽ പോകുവാനും, പ്രായമായവരെ ആശുപത്രിയിലെത്തിക്കാനും വരെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. വീടിന്‍റെ സമീപത്ത് കൂടെയുള്ള കനാൽ റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ ഒരടി ഉയർന്നത് മൂലമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

റോഡിന്‍റെ പ്രവൃത്തി നടക്കുമ്പോൾ തന്നെ വിഷയം നേരിൽ കോൺട്രാക്ടറെയും, വാർഡ് അംഗത്തിന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വാർഡ് വികസന സമിതി ചെയർമാനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ക്വാറിവേസ്റ്റ് അടിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് മുസ്തഫയെ കബളിപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് മുസ്തഫ തന്‍റെ ന്യായമായ ആവശ്യം പരിഹരിക്കാനായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒറ്റയാൻ സമരം നടത്തിയത്. പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.