ചക്കിട്ടപാറ പൊതു ശൗചാലയം ഭാഗികമായി തുറന്നു; വെള്ളമില്ല
Friday, June 28, 2024 5:30 AM IST
ചക്കിട്ടപാറ: കമ്മ്യൂണിറ്റി ഹാൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ചതും മാസങ്ങളായി അടച്ച് പൂട്ടിയിരുന്നതുമായ ചക്കിട്ടപാറയിലെ പൊതു ടോയ്ലറ്റ് സംവിധാനം മൂന്നു ദിവസം മുമ്പ് ഭാഗികമായി തുറന്നു.

സ്ത്രീകളുടെ ശുചി മുറിയാണ് തുറന്നത്. ഇതിലെ രണ്ട് ശുചി മുറികളും അലങ്കോലപ്പെട്ട നിലയിലാണ്. വെള്ളവുമില്ല. തിരക്കേറിയ ടൗണിൽ എത്തുന്ന പൊതു ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതിനെ കുറിച്ച് ദീപികയിൽ പല തവണ വാർത്ത വന്നിരുന്നു. ഫണ്ട് വകയിരുത്തി നന്നാക്കിയാലും ഇരുട്ടിന്‍റെ മറവിൽ സാമൂഹ്യ ദ്രോഹികൾ ടോയ്‌ലെറ്റ് സംവിധാനം നശിപ്പിക്കുന്നതാണ് പ്രശ്നമെന്നു പ്രസിഡന്‍റ് കെ. നിൽ പറഞ്ഞു.

വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നു സെക്രട്ടറിയും അറിയിച്ചു. കാലത്ത് എട്ട് വൈകീട്ട് അഞ്ച് വരെ സ്ത്രീകൾക്കായുള്ള ശുചി മുറി തുറന്നിടും. പുരുഷൻമാർക്ക് ഈ ഭാഗം ഉപയോഗിക്കാനാവുമോയെന്നു അധികൃതർ വ്യക്തമാക്കിയിട്ടുമില്ല. പൊതുടോയ്‌ലെറ്റ് ലേലം ചെയ്ത് കൊടുത്ത് പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.