ഗുണമേൻമയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യം: എ.കെ. ശശീന്ദ്രൻ
Saturday, June 29, 2024 5:26 AM IST
കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു പകർന്നു നൽകുക എന്നതിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‌

പണ്ട് പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും ഓല മേഞ്ഞ മേൽക്കൂരയും കുമ്മായം അടർന്നുവീഴുന്ന ക്ലാസ് മുറികളുമായിരുന്നു പൊതുവിദ്യാഭ്യാസ മേഖലയിലെങ്കിൽ ഇന്ന് ആ സ്ഥിതി മാറി. മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം പൊതുവിദ്യാലയങ്ങളിൽ സാധ്യമായി.

അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന് നൽകുക എന്നതാണ്. അതാണ് ഈ സർക്കാരിന്‍റെ ലക്ഷ്യം മന്ത്രി വ്യക്തമാക്കി. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഇതിനുപുറമെ വൈദ്യുതീകരണത്തിന് രണ്ട് ലക്ഷവും ചെലവഴിച്ചു.

പരിപാടിയിൽ നന്മണ്ട പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി നിർവഹിച്ചു.