കനത്ത മഴ: മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
Friday, June 28, 2024 5:30 AM IST
മുക്കം: മഴ കനക്കുകയും ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിയുകയും ചെയ്തതോടെ മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഴകൾ കര കവിഞ്ഞതോടെ തീരങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പുഴകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ-സങ്കേതം റോഡ് വെള്ളത്തിനടിയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മാവൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് കച്ചേരിക്കുന്നിൽ വീടുകളിൽ വെള്ളം കയറി.
കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്. സമീപ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.

മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ കച്ചേരിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ഉച്ചയോടെ ജലനിരപ്പ് ചെറിയതോതിൽ താഴ്ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും മഴ ശക്തമായി തുടർന്നാൽ വീണ്ടും ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരുകയും പുഴയിൽ കുത്തൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ഊർക്കടവ് റെഗുലേറ്ററിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്.

കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അങ്കണവാടിക്ക് മുകളിലേയ്ക്ക് കുറ്റ്യാടി ഇറിഗേഷൻ കനാലിനു സമീപത്തുള്ള വൻ മരം കട പുഴകി വീണു. ബിൽഡിങ്ങിനു നാശ നഷ്ടം സംഭവിച്ചു. ഇന്നലെപുലര്‍ച്ചെയായിരുന്നു സംഭവം. അങ്കണവാടി പ്രവർത്തന സമയമല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിഞ്ഞത്.

പരിസര പ്രദേശത്ത് വൻ മരങ്ങൾ ഇനിയും കട പുഴകി വീഴാൻ സാധ്യത ഉള്ളതിനാൽ ഇത്തരം മരങ്ങൾ മുറിച്ചു മാറ്റുന്നതിനു വേണ്ട നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് വാർഡ് കൗൺസിലർ ഇ.കെ. അജിത്ത് അറിയിച്ചു . ചുറ്റു മതിലും താത്ക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് .ഏകദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് .

മുക്കം: കനത്ത മഴയിൽ റോഡിന്‍റെ സുരക്ഷ മതിൽ തകർന്നത് റോഡിന് ഭീഷണിയായി. മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തെ മൂന്നര മീറ്റർ ഉയരത്തിലുള്ള കരിങ്കൽകെട്ടാണ് തകർന്ന് വീണത്. സംരക്ഷണഭിത്തി തകർന്നതോടെ ഈ ഭാഗത്തെ റോഡരികിലുള്ള വൈദ്യുതി തൂണുകളും അപകട ഭീഷണിയിലാണ്.

കെട്ടിന്‍റെ ബാക്കി ഭാഗം കൂടി പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു. കല്ലൂരുട്ടി, മക്കാട്ടുചാൽ ഭാഗത്തുള്ള സ്ക്കൂൾ കുട്ടികളുൾപ്പെടെ കാൽ നടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്ന പ്രധാന റോഡുകൂടിയാണിത്. ഓമശേരി കല്ലുരുട്ടി റോഡിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടായാൽ വാഹനങ്ങൾ ഓടുന്നതും ഇതുവഴിയാണ്.