മഴ കനത്തു: ആശങ്ക
Thursday, June 27, 2024 5:26 AM IST
ആവളയിൽ കാറിനു മുകളിൽ വൻമരം വീണു

പേരാമ്പ്ര :ശക്തമായ മഴയിൽ ആവള പള്ളിയത്ത് പെട്രോൾ പമ്പിന് മുൻവശം റോഡരികിലുണ്ടായിരുന്ന വൻ മരം കടപുഴകി ഓടിക്കൊണ്ടിരിന്ന കാറിനു മുകളിൽ വീണു. ഭാഗ്യവശാൽ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിലിന്‍റെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഘം മരം മുറിച്ചു മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

കാപ്പാട് തീരദേശ റോഡ് വീണ്ടും കടലെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി കാപ്പാട് തീരദേശ റോഡ് വീണ്ടും കടലെടുത്തു. ഏതാനും മാസം മുമ്പാണ് തകർന്ന റോഡ് പുനനിര്‍മിച്ചത്. തുവ്വപ്പാറക്ക് സമീപം റിസോർട്ടിനു സമീപമാണ് തീരദേശ റോഡ് തകർന്നിരിക്കുന്നത്.

കടൽ ശക്തമാകുന്നതോടെ റോഡ് കടലെടുക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ് ശ്വാസതമായ പരിഹാരം കാണാൻ അധികൃതരും ജനപ്രതിനിധികളും ശ്രമിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

തീരദേശ റോഡ് വഴി കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെക്ക് നിരവധി പേർ വാഹനങ്ങളിൽ എത്തിച്ചേരാറുണ്ട്. റോഡ് തകർന്നതോടെ ഇതുവഴി യാത്ര ദുസ്സഹമായിരിക്കുകയാണ്. ശക്തമായ തിരമാലകൾ റോഡിലെക്ക് ആഞ്ഞടിക്കുന്നതിനാൽ തീരദേശ റോഡിലൂടെയുള്ള യാത്രാ വാഹനങ്ങൾ നിയന്ത്രിക്കാൻ അധികൃതർ യാതൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല.

മരം കടപുഴകി വീണ് വീട് തകർന്നു

നാദാപുരം: ശക്തമായ മഴയോടൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ആവോലത്തെ കൂടേന്‍റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ പനമരം കടപുഴകി വീണത്. മരം വീണ് വീടിന്‍റെ പിൻഭാഗത്തെ മേൽകൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേൽകൂരയും തകർന്നു.

ശക്തമായ മഴയിൽ മേഖലയിലെ താഴ്ന്ന ഭാഗങ്ങളിൽ വീടുകളിലടക്കം വെള്ളം കയറി. നാദാപുരം പോലിസ് സ്റ്റേഷന് സമീപത്തെ മുത്താറികുനിയിൽ കണ്ണന്‍റെ വീടിനുള്ളിൽ പുലർച്ചെ ഒരു മണിയോടെയാണ് വെള്ളം കയറിയത്.

ശക്തമായ മഴയിൽ വീട് തകർന്നു

പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പറമ്പൽ വാളാംപൊയിൽ ത്രേസ്യാമ്മയുടെ വീട് ശക്തമായ മഴയെ തുടർന്ന് തകർന്നു. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കിടപ്പു രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്.

തലനാരിഴക്കാണു പരിക്കേൽക്കാത ഇവർ രക്ഷപെട്ടത്. വീട് മൊത്തം അപകട നിലയിലായതോടെ വാർഡ് മെമ്പർ എം.എം പ്രദീപന്‍റെ നേതൃത്വത്തിൽ നാട്ടുകാർ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ശക്തമായ മഴയിൽ വീട് തകർന്നു

കുറ്റ്യടി: കനത്ത മഴയിൽ കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്തെ കിഴക്കയിൽ മാതുവിന്‍റെ വീട് ഭാഗികമായി തകർന്നു.

രണ്ടു വർഷം മുൻപ് വീടിന്‍റെ വരാന്തയുടെ ഭാഗം തകർന്നതിനെ തുടർന്ന് കുന്നുമ്മൽ വില്ലേജിൽ അറ്റകുറ്റപ്പണിക്കുള്ള അപേക്ഷ നൽകിയിരുന്നുവെങ്കിലും വിധവയായ വീട്ടമ്മക്ക് സഹായം ലഭിച്ചിരുന്നില്ല.