പ്ലസ് വണ്‍ അധിക ബാച്ചുകള്‍: പ്രക്ഷോഭം ഏറ്റെടുത്ത് യുഡിഎഫ്
Tuesday, June 25, 2024 7:10 AM IST
കോഴിക്കോട്: മൂന്നാംഘട്ട അലോട്ട്‌മെന്‍റ് പൂര്‍ത്തിയായിട്ടും ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായി പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളോ കോമ്പിനേഷനോ ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ ഉപരി പഠനത്തേയും അവരുടെ ജോലി സാധ്യതകളേയും ജീവിതത്തേയും ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അത്യന്തം പ്രതിഷേധകരമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

ആവശ്യത്തിന് പ്ലസ് വണ്‍അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളിലും യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത, താത്പര്യമുള്ള കോമ്പിനേഷനുകള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍, ഹയര്‍ സെക്കൻഡറി അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ സമരത്തിന്‍റെ ഭാഗമാക്കും.

അടിയന്തിരമായ പരിഹാരം കണ്ടിട്ടില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യുഡിഎഫ് തീരുമാനിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് കോഴിക്കോട് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.