വാർത്തകളുടെ സത്യസന്ധത പരിശോധിക്കപ്പെടണം: സ്പീക്കർ
Sunday, June 30, 2024 6:15 AM IST
കൊല്ലം: മിക്ക വാർത്തകളുടെയും സത്യസന്ധത പരിശോധിക്കപ്പെടുന്നില്ലെന്നും വാർത്തകളിലൂടെ ഇരയാക്കപ്പെടുന്നവർക്കുണ്ടാകുന്ന പ്രത്യാഘാതത്തെപ്പറ്റി ആരും ചിന്തിക്കുന്നില്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

പല വാർത്തകളും അസത്യങ്ങളോ അർധസത്യങ്ങളോ ആണ്. വാർത്തകൾ ബ്രേക്ക് ചെയ്യുമ്പോൾ അതിന്‍റെ സത്യസന്ധതയെപ്പറ്റി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയന്‍ കേരളയുടെ സംസ്ഥാന സമ്മേളനവും മീഡിയ ഫോക്കസിന്‍റെ ഉദ്ഘാടനവും കൊല്ലം പ്രസ് ക്ലബ് ഹാളിൽ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.

അപകടത്തില്‍ മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ജി. പ്രഭാകരന്‍റെ ഭാര്യ വാസന്തിയെ ചടങ്ങില്‍ ആദരിച്ചു. മാധ്യമങ്ങളാണ് സമൂഹത്തെ തിരുത്തേണ്ടതെന്നും എന്നാൽ മാധ്യമങ്ങൾ ഇന്ന് കോർപറേറ്റ് സ്ഥാപനങ്ങളായി മാറിയെന്നും മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹി ച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി കെ.എച്ച്.എം. അഷറഫ്, യൂണിയൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എസ്. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.