ആറാംദിവസവും ശമ്പള പ്രതിസന്ധി; നിയന്ത്രണം തുടരുന്നു
ആറാംദിവസവും ശമ്പള പ്രതിസന്ധി; നിയന്ത്രണം തുടരുന്നു
Wednesday, March 6, 2024 10:32 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു. ശന്പളം പിൻവലിക്കുന്നതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ അഞ്ചാം പ്രവൃത്തിദിനമായ ചൊവ്വാഴ്ചയും സർക്കാർ ജീവനക്കാരിൽ പലർക്കും കഴിഞ്ഞ മാസത്തെ ശന്പളം കിട്ടിയില്ല.

ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു.

അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമായിരുന്നു ചൊവ്വാഴ്ച ശന്പളം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ രാത്രി വൈകിയും പലർക്കും ശന്പളം എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ട്രഷറിയിൽനിന്നു ബാങ്ക് അക്കൗണ്ടിലേക്കു ശന്പളം ലഭിച്ചവർക്കു പരിധിയില്ലാതെ പണം പിൻവലിക്കാൻ സാധിച്ചു.

മാസത്തിലെ ആദ്യ പ്രവൃത്തിദിനത്തിൽ ശന്പളം ലഭിക്കേണ്ട ഭരണഘടനാ സ്ഥാപനമായ നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരിൽ ഭൂരിപക്ഷത്തിനും അഞ്ചാം ദിനത്തിലും ശന്പളം മുടങ്ങി. ശന്പളം ലഭ്യമാക്കാൻ സ്പീക്കറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്തുവന്നു.


കേരളാ ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷനാണു സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശന്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നിയമസഭാ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു.

ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി.

അതേസമയം, ശന്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<