ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Monday, May 20, 2024 7:32 AM IST
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് പോളിംഗ്. 49 സീറ്റുകളിലായി 144 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

യുപിയിൽ 14 മണ്ഡലങ്ങളിൽ വിധിയെഴുത്തുന്നു

റായ്ബറേലിയും അമേഠിയും ഉൾപ്പെടെ യുപിയിലെ 14 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നോ, മോഹൻലാൽഗഞ്ച്, ജലൗൻ, ഝാൻസി, ഹമീർപുർ, ബന്ദ, ഫത്തേപ്പുർ, കൗശാംബി, ബാരാബങ്കി, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നിവയാണ് ഇന്നു യുപിയിൽ വിധിയെഴുത്തു നടക്കുന്ന മണ്ഡലങ്ങൾ. ആകെ 2.68 കോടി വോട്ടർമാർ.

മുംബൈയിൽ ഇന്നു വിധിയെഴുത്ത്

മുംബൈയിലും സമീപ പ്രദേശങ്ങളിലെയും 13 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ മഹാരാഷ്‌ട്രയിലെ 48 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും. ബിജെപിയുടെയും ശിവസേനയുടെയും ശക്തികേന്ദ്രങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുക.

മുംബൈ നഗരപരിധിയിൽ ആറു മണ്ഡലങ്ങളാണുള്ളത്. മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത് എന്നിവയാണവ. താനെ, കല്യാൺ, ഭീവണ്ടി, പാൽഘർ, നാസിക്, ദിൻഡോരി, ധുലെ സീറ്റുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ഭാരതി പവാർ, കപിൽ പാട്ടീൽ എന്നിവരാണ് പ്രമുഖ ബിജെപി സ്ഥാനാർഥികൾ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ് അഞ്ചാം ഘട്ടം തെരഞ്ഞെടുപ്പ്. മുംബൈ സൗത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, കല്യാൺ, താനെ മണ്ഡലങ്ങളിൽ ഏക്നാഥ് ഷിൻഡെയുടെ ശിവസേന മത്സരിക്കുന്നു. താനെയിലും കല്യാണിലും ഇരു ശിവസേന ഗ്രൂപ്പുകളും ഏറ്റുമുട്ടുന്നു.

ബിഹാറിൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബിഹാറിൽ മുസാഫർപുർ, മധുബനി, സീതാമർഹി, സാരൺ, ഹാജിപുർ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 2019ൽ എൻഡിഎ വിജയിച്ച മണ്ഡലങ്ങളാണിവ. സാരണിൽ ലാലു പ്രസാദ് യാദവിന്‍റെ മകൾ രോഹിണി ആചാര്യയും ബിജെപിയിലെ രാജീവ് പ്രതാപ് റൂഡിയും മത്സരിക്കുന്നു. മുസാഫർപുരിൽ ബിജെപിയുടെ സിറ്റിംഗ് എംപി അജയ് നിഷാദ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു.

തെക്കൻ ബംഗാളിലെ ഏഴു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

തെക്കൻ ബംഗാളിലെ ഹൗറ, ഹൂഗ്ലി, സെറാംപുർ, ബാരക്പുർ, ബൻഗാവ്, ഉലുബെറിയ, ആരംബാഗ് എന്നീ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോട‌ിഞ്ചു പോരാട്ടമാണ് അരങ്ങേറുന്നത്.

ഒഡീഷയിൽ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്

ഒഡീഷയിലെ അസ്ക, കാന്ധമഹൽ, ബാർഗഡ്, ബോലംഗീർ, സുന്ദർഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്നു. ഇതു കൂടാതെ 35 നിയമസഭാ മണ്ഡലങ്ങളും ഇന്നു വിധിയെഴുതുകയാണ്. മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിക്കുന്ന ഹിൻജിലി, കാന്താബഞ്ചി നിയമസഭാ മണ്ഡലങ്ങളിലും ഇന്നാണു വോട്ടെടുപ്പ്. അസ്ക ലോക്സഭാ മണ്ഡലത്തിലാണ് ഹിൻജിലി. ബോലംഗീർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കാന്താബഞ്ചി.

ജാർഖണ്ഡിൽ ഛത്ര, കൊദേർമ, ഹസാരിബാഗ് മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതുകൂടാകെ ഗാണ്ഡെ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജയിലിലായ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറിന്‍റെ ഭാര്യ കല്പന സോറനാണ് ഗാണ്ഡെയിലെ ജെഎംഎം സ്ഥാനാർഥി.

ജമ്മു കാഷ്മീരിലെ ഒരു മണ്ഡലത്തിലും ലഡാക്കിലും ഇന്നാണു വോട്ടെടുപ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<