പന്തീരാങ്കാവ് കേസ്: രാഹുലിന്‍റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
പന്തീരാങ്കാവ് കേസ്: രാഹുലിന്‍റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Sunday, May 19, 2024 9:36 AM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാറിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.

ഇതിനിടെ, പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ്ചെയ്തിട്ടുണ്ട്. കേസിൽ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാൾ പ്രതിക്ക് ചോർത്തി നൽകിയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്താണ് ശരത്.

പി­ടി­ക്ക­പ്പെ­ടാ­തെ ചെക്‌­പോ­സ്­റ്റ് കട­ന്ന് ബം­ഗ­ളൂ­രു­വില്‍ എ­ത്താ­നു­ള്ള മാര്‍­ഗ­ങ്ങള്‍ രാ­ഹു­ലി­ന് പ­റഞ്ഞു­കൊ­ടു­ത്ത­ത് പ­ന്തീ­രാ­ങ്കാ­വ് പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ ഉ­ദ്യോ­ഗ­സ്ഥ­നാ­ണെ­ന്ന് നേരത്തെ ക­ണ്ടെത്തിയിരുന്നു.

ഇ­ക്കാ­ര്യം ശ്ര­ദ്ധ­യില്‍­പ്പെ­ട്ട അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗ­സ്ഥര്‍ ഇ­യാള്‍­ക്കെ­തി­രേ അ­ന്വേ­ഷ­ണ­ത്തി­ന് നിര്‍­ദേ­ശം നല്‍കുകയായിരുന്നു. ഇ­യാ­ളു­ടെ കോള്‍ റെ­ക്കോര്‍­ഡു­കള്‍ അട­ക്കം പരി­ശോ­ധി­ക്കാനും നിർദേശം നൽകിയിരുന്നു. രാ­ഹു­ലി­ന്‍റെ സു­ഹൃ­ത്ത് രാ­ജേഷും ആ­രോ­പ­ണ­വി­ധേ­യനായ പോ­ലീ­സു­കാ­രനും ത­മ്മില്‍ പ­ണ­മി­ട­പാ­ട് ന­ട­ന്ന­താ­യും അ­ന്വേ­ഷ­ണ­സം­ഘ­ത്തി­ന് വിവ­രം ല­ഭി­ച്ചു.

അതേസമയം, ജര്‍മനിയിലേക്കു കടന്ന പ്രതിയെ നാട്ടിലേക്കു കൊണ്ടുവരുന്നതിന് അന്വേഷണസംഘം കേന്ദ്രത്തെ സമീപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സഹായം തേടാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്‍റര്‍പോള്‍ മുഖേന ഇയാളെ തിരികെ കൊണ്ടുവരുന്നതിനു ബ്‌ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നലെയാണ് കേന്ദ്രത്തെ സമീപിക്കുന്നത്. ബ്‌ളൂ കോര്‍ണര്‍ നോട്ടീസില്‍ മറുപടി ലഭിച്ചശേഷമായിരിക്കും അനന്തര നടപടികള്‍.

അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് കിട്ടിയശേഷം രാഹുലിന്‍റെ അമ്മയും സഹോദരിയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അഡ്മിറ്റാണ്. ആശുപത്രിയില്‍ എത്തി ഇവരില്‍നിന്ന് മൊഴിയെടുക്കുന്ന കാര്യം അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്. യുവതിയെ ഉപദ്രവിച്ച സംഭവത്തില്‍ തങ്ങൾക്ക് പങ്കില്ലെന്നു കാണിച്ച് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

രാഹുല്‍ ജര്‍മന്‍ പൗരനാണെന്നു പ്രചരിപ്പിച്ചതു മനഃപൂര്‍വമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<