മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ജയം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 54 റണ്‍സിന് ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സിനെ കീഴടക്കി. മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.

ഓള്‍ റൗണ്ട് പ്രകടനം നടത്തിയ വില്‍ ജാക്‌സ് (21 പന്തില്‍ 29 റണ്‍സ്, 18 റണ്‍സിന് രണ്ടു വിക്കറ്റ്) ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, അര്‍ധസെഞ്ചുറി നേടിയ റയാന്‍ റിക്കല്‍ടണ്‍ (58), സൂര്യകുമാര്‍ യാദവ് (54) എന്നിവരും മുംബൈ ഇന്ത്യന്‍സിന്‍റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ബുംറ മുംബൈ രാജ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റിക്കാര്‍ഡ് ജസ്പ്രീത് ബുംറയ്ക്കു സ്വന്തം. ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സിന് എതിരേ ഇറങ്ങുമ്പോള്‍ ശ്രീലങ്കന്‍ മുന്‍താരം ലസിത് മലിംഗയ്ക്ക് (170) ഒപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു ബുംറ. ഒരോവറില്‍ മൂന്നു വിക്കറ്റ് അടക്കം ലക്‌നോയ്‌ക്കെതിരേ ആകെ നാലു വിക്കറ്റ് സ്വന്തമാക്കിയതോടെ, മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ ബുംറയുടെ വിക്കറ്റ് നേട്ടം 174 ആയി. ബുംറയ്‌ക്കൊപ്പം ട്രെന്‍റ് ബോള്‍ട്ട് (3/20), വില്‍ ജാക്‌സ് (2/18) എന്നിവരും മുംബൈക്കുവേണ്ടി ബൗളിംഗില്‍ തിളങ്ങി.


216 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, 161നു പുറത്ത്. ആയുഷ് ബഡോണി (22 പന്തില്‍ 35), മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34), നിക്കോളാസ് പുരാന്‍ (15 പന്തില്‍ 27) എന്നിവര്‍ ലക്‌നോയ്ക്കുവേണ്ടി പോരാടി.

റിക്കല്‍ടണ്‍, സൂര്യകുമാര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി സ്‌ഫോടനാത്മക തുടക്കത്തിനുശേഷം രോഹിത് ശര്‍മ (5 പന്തില്‍ 12) മടങ്ങി. റിക്കല്‍ടണ്‍ 32 പന്തില്‍ നാലു സിക്‌സും ആറ് ഫോറും അടക്കം 58 റണ്‍സ് നേടി. വില്‍ജാക്‌സ് 21 പന്തില്‍ 29 റണ്‍സുമായി മടങ്ങി. നാലാം നമ്പറായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ നാലു സിക്‌സും നാലു ഫോറും അടക്കം 54 സ്വന്തമാക്കി. 11 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന നമാന്‍ ധിറും 10 പന്തില്‍ 20 റണ്‍സ് അടിച്ച കോര്‍ബിന്‍ ബോഷും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി.