നികുതിയും മൂലധനനേട്ടവും
നികുതിയും മൂലധനനേട്ടവും
Monday, September 26, 2022 12:02 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റ് കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്ന് പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായിട്ട് വേർതിരിക്കാം. 1) ഹ്രസ്വകാല മൂലധനനേട്ടം 2) ദീർഘകാല മൂലധനനേട്ടം.

മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്‍റെ സ്വത്തുക്കളെയാണ്. അവ ബിസിനസുമായോ പ്രഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല. എന്നാൽ താഴെ പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല. 1) വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ ട്രേഡ് 2) വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ - വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ മുതലായവ 3) നഗരപരിധിയിലല്ലാത്ത കൃഷിഭൂമി 4) 6.5% ഗോൾഡ് ബോണ്ട്സ് 1977, 7% ഗോൾഡ് ബോണ്ട് 1980, നാഷണൽ ഡിഫൻസ് ഗോൾഡ് ബോണ്ട് 1980, 5) സ്പെഷൽ ബെയറർ ബോണ്ട് 1991, 6) 1999 ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്, 2015 ലെ ഗോൾഡ് മോണിറ്റെസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ മൂലധന ആസ്തികളിൽപ്പെടുന്നതല്ല.

വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്താവുന്നതല്ല. 1) ജൂവല്ലറി, 2) പുരാവസ്തുക്കൾ, 3) ഡ്രോയിംഗ്സ്, പെയിന്‍റിംഗ്സ് മുതലായവ 4) ആർട്ട് വർക്കുകൾ 5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെ തന്നെ ഫർണിച്ചറുകളും മറ്റും സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുത സ്ഥലം സ്ഥിതി ചെയ്യുന്ന ലൊക്കേഷനെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000 ൽ താഴെ ജനവാസമുള്ള മുൻസിപ്പൽ ഏരിയാകളായ കൃഷിഭൂമികൾ, 10,000 നും 100,000 നും ഇടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയും 2 കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. 1 ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന് 6 കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽ നിന്നും 8 കിലോമീറ്റർ ചുറ്റളവിലും ഉള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. ഒരു മൂലധന ആസ്തി ബിസിനസ്‌സിൽ ഉപയോഗിച്ചു എന്ന് കരുതി അവ മൂലധന ആസ്തിയായി തന്നെ കണക്കാക്കാം. എന്നാൽ തേയ്മാന ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്‌സുകാരൻ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ, അവ വിൽക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക് - ഇൻ ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.

ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും

ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വെച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ അത് ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികൾക്കും ഇക്വറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തി ഉള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും 1 വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. എന്നാൽ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ കൈവശം വെച്ചുകഴിഞ്ഞാൽ മാത്രം അവ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. ഈ പരിഷിക്കാരം 16- 17 സാന്പത്തിക വർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്. അതിനു മുന്പുള്ള വർഷങ്ങളിൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കണമായിരുന്നെങ്കിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രസ്തുത ഓഹരികൾ കൈവശം വെയ്ക്കണമായിരുന്നു.


മൂലധനനേട്ടത്തിന്‍റെ നികുതി

മൂലധനനേട്ടത്തിന്‍റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലനേട്ടമാണോ അതെയോ ദീർഘകാല മൂലധന നേട്ടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതി നിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശം വെച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതും അവ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം 1 ലക്ഷം വരെ നികുതിയിൽ നിന്ന് ഒഴിവുള്ളതുമാണ്. ഒരു ലക്ഷത്തിൽ മുകളിൽ ലഭിക്കുന്ന മൂലധന നേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പ്രസ്തുത കാലാവധി കൈവശം വെയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15% നികുതി ചുമത്തപ്പെടുന്നതുമാണ്. മേൽപ്പറഞ്ഞ 15% എന്ന് സൂചിപ്പിച്ചത് ബാധകമാകുന്ന സെസ്‌സും സർചാർജും ഉൾപ്പെടെയല്ല. അതുപോലെ തന്നെയാണ് ഓഹരികളെ അടിസ്ഥാനപ്പെടുത്തി ഉള്ള മ്യൂച്വൽ ഫണ്ടിന്‍റെ യൂണിറ്റുകളെയും നികുതിയ്ക്കായി കണക്കാക്കപ്പെടുന്നത്.

ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10 (23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്‍റെ 65% വരുന്ന തുകകൾ ഡൊമസ്റ്റിക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി 1 വർഷമായി കണക്കാക്കപ്പെടുന്നതും. ഇവ ആദായനികിതു നിയമം വകുപ്പ് 11 എ ൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത ഓഹരികൾ ആദായനികുതിയിൽ നിന്നും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ചാർജ്ജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പിരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.