ആഗോള തലത്തിൽ ആവശ്യമായ കൊക്കോയുടെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇതിൽ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാന കാരണം.
ഐവറികോസ്റ്റിൽ സ്വർണഖനനത്തിനായി ഹെക്ടർകണക്കിനു സ്ഥലത്തെ കൊക്കോ കൃഷി നശിപ്പിച്ചതും കാലാവസ്ഥ വ്യതിയാനവും ബ്ലോക്ക്പോട് രോഗവും തിരിച്ചടിയായി.
കൊക്കോ വില ഉയരുന്നതിന് ആനുപാതികമായി ചോക്കലേറ്റ് വിലയും വർധിക്കുന്നുണ്ട്. ഗുണമേൻമ കൂടിയ ചോക്കലേറ്റിന് 50-60 ശതമാനം വരെ വില വർധിച്ചതായി ചോക്കലേറ്റും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന എറണാകുളം റക്കാവുഡെല്ല ഉടമ കുര്യാച്ചൻ ജോണ്സണ് ദീപികയോടു പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ വരുംനാളുകളിലും കൊക്കോ വിലയിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.