ലോട്ടറികൾക്ക് ഇരട്ടനികുതി;അറ്റോർണി ജനറലിന്‍റെ നിയമോപദേശം തേടി
ലോട്ടറികൾക്ക് ഇരട്ടനികുതി;അറ്റോർണി ജനറലിന്‍റെ നിയമോപദേശം തേടി
Friday, June 21, 2019 10:50 PM IST
ന്യൂഡൽഹി: ലോട്ടറികൾക്ക് ഇരട്ട നികുതി പിരിക്കുന്നതു സംബന്ധിച്ച തർക്കം അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന് വിടാൻ ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനിച്ചു. കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളാണ് ഇക്കാര്യം ഇന്നലെ ആവശ്യപ്പെട്ടത്.

ഇന്നലെ ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ, ലോട്ടറി വിഷയത്തിൽ നിലവിലുള്ള വ്യത്യസ്ത ജിഎസ്ടി നിരക്ക് സംസ്ഥാനം നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള ലോട്ടറികൾക്ക് 28 ശതമാനവും ആയി നിലനിർത്തണമെന്ന് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക് യോഗത്തിൽ ആവശ്യപ്പെട്ടു.

28-ാമത് ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനങ്ങൾ കർശനമായി നടപ്പാക്കണം. കൂടുതൽ സുതാര്യത ഉറപ്പുവരുത്തുമെന്നതിനാൽ ഇപ്പോൾ പിന്തുടരുന്ന നികുതിനിരക്ക് രീതി പിന്തുടരണം. ലോട്ടറിയെ ചരക്ക് വിഭാഗത്തിൽ മാത്രം ഉൾപ്പെടുത്തണം. കേരളം സംസ്ഥാന ഓണ്‍ലൈൻ ലോട്ടറി ഫ്രീ സോണ്‍ ആയിതിനാൽ സംസ്ഥാനത്ത് ഒരു കാരണവശാലും ഓണ്‍ലൈൻ ലോട്ടറിയുടെ വില്പന അനുവദിക്കാനാകില്ലെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.

കേരളം നടത്തിവരുന്ന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാണ്. ഇതിൽനിന്നുള്ള വരുമാനം ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നതാണ്. ലോട്ടറി വിപണിയിലേക്കുള്ള സ്വകാര്യ ഏജന്‍റുമാരുടെ കടന്നുകയറ്റവും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും കണക്കിലെടുത്താണ് സർക്കാർ നേരിട്ട് ലോട്ടറി നടത്തുന്നത്. ആരോഗ്യ-വികസന പ്രവർത്തനങ്ങൾക്കായാണ് ഇതിൽനിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുന്നത്.


ലോട്ടറിയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനും ഏകീകൃത നികുതി ചുമത്താനുമുള്ള ആലോചന എല്ലാ വശങ്ങളും പരിശോധിച്ചു മാത്രം തീരുമാനമെടുക്കേണ്ടതാണ്. ലോട്ടറി വില്പന സംബന്ധിച്ചു നിലവിലെ സ്ഥിതി നിലനിർത്തണം. കേരള സംസ്ഥാന ലോട്ടറി മറ്റു ഭാഗ്യക്കുറികളിൽനിന്നും ചൂതാട്ടങ്ങളിൽനിന്നും വ്യത്യസ്തമായി സർക്കാരിന്‍റെ കർശന നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നത്.

ലോട്ടറിക്ക് ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുന്പോൾ കേവലം വരുമാനവശം മാത്രം കണക്കിലെടുക്കാതെ ധാർമികവശങ്ങൾ കൂടി പരിഗണിക്കണം. കേരള ലോട്ടറി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു. ഇവരിൽ അധികവും പാവപ്പെട്ടവരും വിധവകളും ബലഹീനരുമാണെന്നും മന്ത്രി യോഗത്തിന്‍റെ ശ്രദ്ധയിൽ പെടുത്തി.

ലോട്ടറിക്ക് ഏകീകൃത നികുതി ചുമത്തുന്നത് രാജ്യമൊട്ടാകെ ഒരു ഏകീകൃത ലോട്ടറി ഉണ്ടാക്കുമെന്നാണ് വാദമെങ്കിലും കരിഞ്ചന്തയ്ക്കു വഴിതെളിക്കും. പുതിയ നയങ്ങൾക്കനുസരിച്ച് ലോട്ടറി വില്പനയിൽ വ്യത്യസ്ത നികുതി നിരക്ക് ഏർപ്പെടുത്തേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.