പോരിന്‍റെ നാൾ വഴി
പോരിന്‍റെ നാൾ വഴി
Tuesday, December 11, 2018 1:14 AM IST
2016 സെപ്റ്റംബർ 4: റിസർവ് ബാങ്ക് ഗവർണറായി ഡോ. ഉർജിത് പട്ടേൽ സ്ഥാനമേറ്റു.
നവംബർ 8: ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിച്ചു
2017 മാർച്ച്: പലിശനിരക്കിനെച്ചൊല്ലി ഗവൺമെന്‍റിൽനിന്നു വിമർശനം. പരോക്ഷ മറുപടിയുമായി റിസർവ് ബാങ്ക്.

2018 ഫെബ്രുവരി 12: നിഷ്ക്രിയ ആസ്തികൾ (എൻപിഒ) സംബന്ധിച്ച റിസർവ് ബാങ്ക് സർക്കുലർ. നിഷ്ക്രിയ ആസ്തികളായി പ്രഖ്യാപിക്കുന്നതു വൈകിക്കരുതെന്നു നിർദേശം. അതുപൊതുമേഖലാ ബാങ്കുകളുടെ നഷ്‌ടം കൂട്ടി.റിസർവ്ബാങ്കിന്‍റെ പക്കൽ 3.6 ലക്ഷം കോടി രൂപയുടെ അധികമൂലധനമുണ്ടെന്നും ഇതു ഗവണ്‍മെന്‍റ് എടുക്കണമെന്നും ധനമന്ത്രാലയം കുറിപ്പ് തയ്യാറാക്കി.

ഫെബ്രുവരി: നീരവ് മോദിയുടെ തട്ടിപ്പിനു കാരണം റിസർവ് ബാങ്കിന്‍റെ മേൽനോട്ടത്തിലെ പോരായ്മ എന്നു സർക്കാർ.

ഏപ്രിൽ: പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാൻ വേണ്ടത്ര അധികാരം തങ്ങൾക്കില്ലെന്നു റിസർവ് ബാങ്ക്. ആവശ്യത്തിനുണ്ടെന്നു ധനമന്ത്രാലയം.
ജൂലൈ: ദുർബല ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നു ധനമന്ത്രാലയം. പറ്റില്ലെന്നു റിസർവ് ബാങ്ക്.

ഓഗസ്റ്റ് 8: എസ്. ഗുരുമൂർത്തിയും എസ്. മറാഠെയും റിസർവ് ബാങ്ക് ഡയറക്‌ടർമാർ. നചികേത് മോറിനെ ഡയറക്‌ടർ സ്ഥാനത്തുനിന്നു മാറ്റി.
സെപ്റ്റംബർ: എണ്ണക്കന്പനികൾക്ക് ഡോളർ നൽകാൻ പ്രത്യേകം സംവിധാനം ഉണ്ടാക്കുന്നതിനെച്ചൊല്ലി സർക്കാരും റിസർവ് ബാങ്കും തമ്മിൽ ഭിന്നത.
ഒക്‌ടോബർ: ബാങ്കിതര ധനകാര്യ കന്പനി (എൻബിഎഫ്സി) കൾക്ക് പണം ലഭ്യമാക്കുന്ന വിഷയത്തിലും ഭിന്നത.

നവംബർ 19: റിസർവ് ബാങ്ക് ബോർഡ് യോഗം ഒൻപതു മണിക്കൂർ നീണ്ടു. ഗവർൺമെന്‍റ് പക്ഷം വച്ച ചില വിമർശനങ്ങൾ പരിശോധിക്കാമെന്നു ബോർഡ്. ബാങ്കുകൾക്കുള്ള ത്വരിതപരിഹാര നടപടികൾ അയവുവരുത്തുന്നതും റിസർവ് ബാങ്കിന്‍റെ മൂലധനനിലയും പരിശോധിക്കും. മൂലധനനില വിശകലനം ചെയ്യാൻ ഒരു കമ്മിറ്റിയെ വയ്ക്കും. 25 കോടി രൂപവരെയുള്ള ചെറുകിട - ഇടത്തരം വ്യവസായ വായ്പകൾ പുനർക്രമീകരിക്കാൻ സ്കീം പ്രഖ്യാപിക്കണം എന്നിവയായിരുന്നു തീരുമാനങ്ങൾ. എൽബിഎഫ്സികളുടെ പണലഭ്യത പരിശോധിക്കാമെന്നും തീരുമാനിച്ചു.


അനന്തരം: തീരുമാനങ്ങൾ നടപ്പായില്ല. മൂലധനഘടന പരിശോധിക്കാനുള്ള കമ്മിറ്റിയിലെ അംഗങ്ങളെയും ചെയർമാനെയും സംബന്ധിച്ചു ധാരണ ആയിട്ടില്ല. ചെറുകിട - ഇടത്തരം - വ്യവസായങ്ങളുടെ സാന്പത്തിക പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ കമ്മിറ്റിയെ വയ്ക്കുമെന്നു പണനയകമ്മിറ്റിയോഗത്തിനുശേഷം റിസർവ് ബാങ്ക് അഞ്ചാം തീയതി പ്രഖ്യാപിച്ചു. എൻബിഎഫ്സികൾക്കു പണ ലഭ്യതയിൽ പ്രശ്നമില്ലെന്നും ഗവർണർ അന്നു പറഞ്ഞു. ബാങ്കുകളുടെ കരുതൽ പണ അനുപാതം കുറയ്ക്കുമോ എന്നു ചോദിച്ചപ്പോൾ അതു പണനയ കമ്മിറ്റിയുടെ ജോലി അല്ലെന്നായിരുന്നു മറുപടി.

ഡിസംബർ 10: അടുത്ത റിസർവ് ബാങ്ക് ബോർഡ് യോഗം ഗവൺമെന്‍റ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുമെന്നു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ പ്രസ്താവന. റിസർവ് ബാങ്ക് വിപണിയോടു ബന്ധപ്പെടാതെ താത്വികാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന് മന്ത്രി പറഞ്ഞു.
ഡിസംബർ 10 വൈകുന്നേരം: റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ രാജിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.