വഴിമുട്ടി ജെറ്റ് എയർവേസ്
വഴിമുട്ടി ജെറ്റ് എയർവേസ്
Wednesday, October 24, 2018 12:55 AM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയായ ജെറ്റ് എയർവേസ് നിലനില്പിനു വഴി തേടുന്നു. കടങ്ങൾക്കു മോറട്ടോറിയം അനുവദിക്കുകയും പുതിയ വായ്പ നൽകുകയും വേണമെന്നാവശ്യപ്പെട്ടു ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് ജെറ്റ് എന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു ഡസനോളം വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച കന്പനി കൂടുതൽ സർവീസുകൾ നിർത്തുന്നതും ആലോചിക്കുന്നുണ്ട്. കുറേ ജീവനക്കാരെ ഒഴിവാക്കുന്നതും പരിഗണനയിലാണ്.
ശന്പളവിതരണം ഏറെ വൈകി. അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ പല സർവീസുകളും മുടക്കേണ്ട നിലയിലാണ്.


സ്ഥാപകൻ നരേഷ് ഗോയൽ കന്പനി വില്ക്കുന്നതടക്കമുള്ള കാര്യങ്ങൾ പലരുമായി ചർച്ച ചെയ്തു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഈ വർഷം കന്പനിയുടെ ഓഹരിവില 75 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ 11 വർഷങ്ങളിൽ ഒന്പതിലും നഷ്‌ടത്തിലാണു കന്പനി പ്രവർത്തിച്ചത്. ജൂൺ ഒടുവിലെ നിലവച്ച് 7360 കോടി രൂപ കടമുണ്ട്. ഇതിൽ പകുതി ഹ്രസ്വകാല കടങ്ങളാണ്. മൊത്തം കടത്തിൽ പകുതി വിദേശ കറൻസിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.