ന്യൂഡൽഹി: വയനാട് ദുരന്തസമയത്ത് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്നും ദുരന്തമുഖത്ത് തങ്ങൾ രാഷ്‌ട്രീയം കാണിക്കാറില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളെയും ഒരേപോലെയാണു കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

വയനാട് വിഷയത്തിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും ദുരന്തനിവാരണ ഭേദഗതി ബില്ല് ചർച്ചയിലുള്ള മറുപടിപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ ഭേദഗതി ബില്ല് ചർച്ച ചെയ്തപ്പോൾ കേരള എംപിമാർ വയനാട് വിഷയം ഉന്നയിച്ചിരുന്നു.

കേരളം ഇന്ത്യയിൽ അല്ലേ എന്നടക്കമുള്ള ചോദ്യങ്ങൾ എംപിമാർ ഉന്നയിച്ചിരുന്നു. വയനാട്ടിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണെന്നും ദുരന്തമുഖത്ത് രാഷ്‌ട്രീയം കാണാറില്ലെന്നും അമിത് ഷാ പറഞ്ഞു. മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വയനാടിന് കേന്ദ്രസർക്കാർ ധനസഹായം നൽകും.


2,219 കോടി രൂപയുടെ പാക്കേജ് വാർഡ് പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ടിരുന്നു. 530 കോടി രൂപ കേന്ദ്രം കേരളത്തിന് ധനസഹായം നൽകി. വയനാട്ടിലേതു തീവ്രദുരന്തമാണെന്ന് പ്രഖ്യപിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ ഉടൻ എൻഡിആർഎഫിൽനിന്ന് 215 കോടി രൂപ നൽകിയെന്നും അമിത് ഷാ വിശദീകരിച്ചു.