അതിർത്തിയിൽ വൻ ചൈനീസ് നിർമാണങ്ങളെന്നു റിപ്പോർട്ട്
അതിർത്തിയിൽ വൻ ചൈനീസ് നിർമാണങ്ങളെന്നു റിപ്പോർട്ട്
Wednesday, September 23, 2020 12:07 AM IST
ന്യൂഡൽഹി: യഥാർഥ അതിർത്തി നിയന്ത്രണ രേഖയോടു ചേർന്നു മൂന്നു വർഷത്തിനുള്ളിൽ ചൈന വൻതോതിൽ നിർമാണപ്രവർത്തനം നടത്തി. 2017ലെ ഡോക്‌ലാ അതിർത്തി വിഷയത്തിനുശേഷം എയർബേസുകളും പ്രതിരോധ യൂണിറ്റുകളും ഉൾപ്പടെ യഥാർഥ അതിർത്തിനിയന്ത്രണ രേഖയോടു ചേർന്ന് ചൈന പതിമൂന്ന് സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ചൊവ്വാഴ്ച പ്രമുഖ സുരക്ഷാ ഇന്‍റലിജന്‍റ്സ് കണ്‍സൾട്ടൻസിയായ സ്ട്രാറ്റ്ഫോർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രദേശത്ത് ചൈന മൂന്ന് എയർബേസുകളും അഞ്ച് ഹെലിപോർട്ടുകളും അഞ്ച് സ്ഥിരം എയർ ഡിഫൻസ് സംവിധാനങ്ങളുമാണ് വിന്യസിക്കുന്നത്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന അതിർത്തിവിഷയങ്ങളിൽ പരിഹാരമില്ലാതെ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതിനിടെയാണ് ഭൂട്ടാനോടു ചേർന്ന് പ്രദേശത്ത് ചൈന വൻതോതിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഈ പ്രവർത്തനങ്ങൾ പൂർത്തിയായാൽ അതിർത്തിക്കപ്പുറം ഈ പ്രദേശത്ത് ചൈനയ്ക്ക് വൻ സ്വാധീനം ഉണ്ടാകും.

ലഡാക്ക് അതിർത്തിവിഷയം ഇപ്പോഴാണ് പുറത്തുവരുന്നതെങ്കിലും ടിബറ്റൻ മേഖലയിൽ ചൈന കൂടുതൽ സേനയെ വിന്യസിക്കുന്നതായും യുദ്ധസന്നാഹമൊരുക്കുന്നതായും നേര ത്തേ വിവരമുണ്ടായിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിൽ ടിബറ്റൻ മേഖലയിൽ മാനസസരോവറിന്‍റെ തീരത്തും മിസൈൽ വിന്യാസം നടത്തുന്നതായി വ്യക്തമായിരുന്നു. ഇതേ സംവിധാനങ്ങൾ ഡോക്‌ലായിലും സിക്കിം അതിർത്തി മേഖലയിലും നടത്തുന്നുണ്ടെന്നാണ് വിവരം.


ടിബറ്റൻ മേഖലയിൽ 2016ൽ ചൈനയ്ക്ക് ഒറ്റ ഹെലിപോർട്ട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, 2019 മുതൽ ഈ മേഖലയിൽ ചൈനയുടെ സൈനികവിന്യാസങ്ങൾ ഇരട്ടിയിലേറെയായി വർധിച്ചു എന്നാണ് സ്ട്രാറ്റ്ഫോർ റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നത്. ലഡാക്ക് അതിർത്തി വിഷയത്തിൽ സേനാ പിന്മാറ്റം സംബന്ധിച്ച് അന്തിമധാരണയിൽ എത്തുന്നതിനു മുന്പായി ചുരുങ്ങിയത് രണ്ടു തവണയെങ്കിലും സൈനിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. തിങ്കളാഴ്ച പതിന്നാല് മണിക്കൂർ നീണ്ട ചർച്ച കോർ കമാൻഡർമാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കോർ കമാൻഡർമാരുടെ ചർച്ച വീണ്ടും അടുത്തയാഴ്ച നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.