തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയിൽ സുപ്രീംകോടതി ഉത്തരവിനെതിരേ പുനഃപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കേന്ദ്രം നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവർ അധ്യാപകജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി വിധി. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അഞ്ച് വർഷത്തിൽ താഴെ സർവീസുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിനും ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, നിയമം നിലവിൽ വരുന്നതിനു മുൻപ് ജോലിയിൽ പ്രവേശിച്ചവരടക്കമുള്ള അധ്യാപകർക്ക് ഇതു ബാധകമാക്കിയത് വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.


നിലവിൽ കോടതിവിധി അരലക്ഷത്തോളം അധ്യാപകരെ ബാധിക്കും. പ്രൊമോഷനുകൾ, പുതിയ നിയമനങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണമാകും. തൊഴിൽമേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാൽ, യുപിഎ, എൻഡിഎ സർക്കാരുകൾ ഇതിനു തയാറായില്ല.

വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും മന്ത്രി പറഞ്ഞു.