സുമനസുകളുടെ സഹായം തേടി ഹൃദയതാളം കവിതാ സമാഹരത്തിന്‍റെ ഗ്രന്ഥകർത്താവ് രാജേന്ദ്രൻ മന്നാട്ട് ‌
Friday, June 21, 2024 1:47 AM IST
ജോസ് ചാലക്കൽ
മലന്പുഴ: ഹൃദയതാളം എന്ന പേരിൽ കവിതാ സമാഹാരങ്ങളുടെ രണ്ട് പുസ്തകങ്ങൾ രചിച്ച രചയിതാവ് രാജേന്ദ്രൻ മാന്നാട്ടിന്‍റെ ജീവിതതാളം അവതാളത്തിലായിട്ട് 35 വർഷങ്ങൾ കഴിഞ്ഞു. സുമനസുകളുടെ സഹായം തേടുകയാണ് ഇദ്ദേഹം ഇപ്പോൾ.

ഡയബറ്റിക്ക് അൾസർ എന്ന രോഗം ബാധിച്ച് എല്ലുകൾ പൊടിയുന്ന അവസ്ഥയായതോടെ വലതുകൈയ്യിന്‍റെ വിരലുകൾ ഇല്ലാതായി.

32 വയസായ ഭിന്നശേഷിക്കാരിയായ ഏകമകളുമായി ദുരിതജീവിതം തള്ളിനീക്കുകയാണ് രാജേന്ദ്രൻ.

വിവാഹം കഴിഞ്ഞ് മകൾ ജനിച്ചതോടെ ജീവിതത്തിന്‍റെ താളം അതാളത്തിലേക്ക് നീങ്ങി തുടങ്ങി.

മകൾക്ക് അപസ്മാര രോഗം ബാധിച്ചതോടെ ചികിത്സക്കായി കേരളവും വിട്ട് ചെന്നൈയിൽ വരെ എത്തേണ്ടി വന്നു. പ്രസവ സമയത്ത് കുട്ടിയുടെ തല വലിച്ചെടുത്തപ്പോൾ ഉണ്ടായ പിഴവിൽ കഴുത്തിലെ ഞരന്പുവലിഞ്ഞുണ്ടായ പ്രശ്നമാണ് ഈ രോഗത്തിനു കാരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നീട് കുട്ടി ഭിന്നശേഷിക്കാരിയായി മാറി. ഇതോടൊപ്പം തന്നെ ഭാര്യക്ക് തലച്ചോറിൽ ട്യൂമർ പിടിപ്പെട്ടു. ഭാര്യക്കും മകൾക്കും ചികിത്സക്കായി പണം ചിലവാക്കി അവസാനം കിടപ്പാടം പോലും വിൽക്കേണ്ടി വന്നെങ്കിലും ഭാര്യ മരണപ്പെട്ടു.

പിന്നീട് കിടപ്പാടം പോലുമില്ലാത്തഅച്ഛനും മകൾക്കും ആശ്രയം നൽകിയത് കല്ലേകുളങ്ങര എൻഎസ്എസ് കരയോഗ മന്ദിരത്തിലായിരുന്നു. ഇതിനിടയിൽ രാജേന്ദ്രനു ഡയബറ്റിക് അൾസറും പിടിപെട്ടു.


പിന്നിടങ്ങോട്ട് ദുരിതത്തിന്‍റെ പടുകുഴിയിലായി.
ഭൂരഹിതർക്ക് ഭൂമി നൽകുന്ന സർക്കാരിന്‍റെ പദ്ധതിയിൽ നിന്ന് മൂന്നുസെന്‍റ് സ്ഥലം കിട്ടി.
അതിനു പിന്നാലെ ഭവന പദ്ധതിയിൽ നിന്ന് ഒരു മുറിയും അടുക്കളയുമുള്ള വീടും കിട്ടിയതുകൊണ്ട് തല ചായ്ക്കാൻ ഒരു ഇടം കിട്ടി.

ധോണി ലീഡ് കോളജിൽ നിന്നും രാവിലേയും ഉച്ചക്കും മുടങ്ങാതെ രണ്ടു പേർക്കും ഭക്ഷണം എത്തിക്കുന്നു. വ്യാപാരി വ്യവസായി റെയിൽവേ കോളനി യൂണിറ്റ് മരുന്ന് നൽകുന്നു. ചില സുമനസുകൾ ചെറിയ സാന്പത്തിക സഹായം നൽകുന്നുണ്ട്.

ഹൃദയതാളം ആദ്യ പൂസ്തകം ഇറക്കാൻ സാന്പത്തിക സഹായം ചെയ്തത് എൻഎസ്എസ് കല്ലേകുളങ്ങരയൂണിറ്റായിരുന്നു.

സർക്കാരിൽ നിന്ന് തനിക്കും മകൾക്കും പെൻഷൻ കിട്ടുന്നുണ്ടെങ്കിലും പിന്നേയും വളരെ അത്യാവശ്യമായ ചിലവുകൾക്ക് സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു.

തന്‍റെ കാലശേഷമുള്ള ജീവിതത്തെ കുറിച്ച് ഓർത്തുള്ള ആശങ്കയിലാണ് രാജേന്ദ്രൻ. തന്‍റെ ദയനീയാവസ്ഥ കണ്ട് പലരുംപുസ്തകം വാങ്ങി സഹായിക്കാറുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.