ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ എൻഎസ്ജി-3 നിലവാരത്തിൽ
Friday, September 27, 2024 6:59 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്‌റ്റോപ്പ് അനുവദിക്കാൻ നടപടികളുണ്ടായേക്കും. റെയിൽവേക്ക് ഒറ്റപ്പാലം സ്‌റ്റേഷൻ വലിയ ലാഭവിഹിതം നൽകുന്ന സാഹചര്യംകൂടി പരിഗണിച്ചാണിത്.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ പുരോഗതിയാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കൈവരിച്ചിരിക്കുന്നത്. ഇത്തവണ ഇടത്തരം റെയിൽവേ സ്റ്റേഷനുകളിൽ സംസ്ഥാനത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ അഞ്ചു സ്റ്റേഷനുകളിലൊന്നാണ് ഒറ്റപ്പാലം. പുതിയ പട്ടികയിൽ സ്റ്റേഷനെ നോൺ സബ് അർബൻ ഗ്രൂപ്പ് (എൻഎസ്ജി) മൂന്നിലേക്കുയരാനും സാധിച്ചു.
സ്റ്റേഷനിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചാൽ ജില്ലയിലേതിനൊപ്പം മലബാറിലേക്കുള്ള യാത്രക്കാർക്കുകൂടി ഗുണകരമാകും. വലിയ ലാഭവിഹിതവും ഇതുവഴി നേടാൻ റെയിൽവേക്കാവും.


എൻഎസ്ജി- 3 ഗ്രേഡിലേക്ക് സംസ്ഥാനത്തുനിന്ന് കാസർകോട്, പയ്യന്നൂർ, കൊയിലാണ്ടി, തിരുവല്ല എന്നീ സ്റ്റേഷനുകൾക്കൊപ്പമാണു ഒറ്റപ്പാലവും ഉയർന്നത്.

യാത്രക്കാരുടെ എണ്ണത്തിന്‍റെയും വരുമാനത്തിന്‍റെ യും അടിസ്ഥാനത്തിലാണ് ഈ ഉയർച്ച. 2023-2024 വർഷത്തെ കണക്കുപ്രകാരം ദിവസേന 5,172 യാത്രക്കാരാണ് ഒറ്റപ്പാലം സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത്. 2022- 2023 വർഷത്തിൽ പ്രതിദിനം ഇതു 2,585 പേരായിരുന്നു.