റെയിൽവേ ട്രാക്കിനു മുകളിലെ സ്ലാബ് കോൺക്രീറ്റ് ചെയ്തു
Friday, June 28, 2024 8:07 AM IST
കൊരട്ടി: ഓണത്തിനു മുമ്പ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിൽ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ അവസാന ലാപ്പിൽ. ട്രാക്കിനു മുകളിലെ സ്ലാബ് കോൺക്രീറ്റിംഗ് കഴിഞ്ഞദിവസം നടന്നു.

മേൽപ്പാലം നിർമാണത്തിലെ പ്രധാന കടമ്പയായ ട്രാക്കിനു മുകളിലുള്ള സ്പാനുകൾ ഘടിപ്പിക്കുന്ന പ്രവർത്തികൾ ഇക്കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് പൂർത്തിയാക്കിയത്. ഇതിനു മുകളിലെയും പാലത്തിന്‍റെ പാർശ്വഭിത്തികളുടെയും കോൺക്രീറ്റിംഗ് ആണ് കഴിഞ്ഞ ദിവസം നടന്നത്. മഴ തടസംനിന്നത് കോൺക്രീറ്റിംഗ് ജോലികൾ വൈകാൻ കാരണമായി. തൊഴിലാളികൾക്കൊപ്പം കൂറ്റൻ ക്രെയിനുകളും ആധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം.

ഡ്രൈയിനേജും സർവീസ് റോഡുകളും ഇനി പൂർത്തിയാക്കാനുണ്ട്. ദേശീയപാത അഥോറിറ്റി വിഭാവനം ചെയ്ത ചിറങ്ങര സിഗ്നൽ ജംഗ്ഷനിലെ നിർദ്ദിഷ്ട അടിപ്പാതയും റെയിൽവേ മേൽപ്പാലത്തിന്‍റെ ലാൻഡിംഗും തമ്മിൽ സംഗമിക്കുന്നതു സംബന്ധിച്ച് പ്രദേശവാസികൾ ആശങ്കയിലാണ്. റെയിൽവേ മേൽപ്പാലത്തിലെ ലാൻഡിംഗ് ദേശീയപാതയുടെ ഇരു ദിശകൾക്കും ഒപ്പം പ്രാധാന്യം നൽകാതെ തെക്കുഭാഗത്തിന് അഭിമുഖമായാണ് നിർമിച്ചിരിക്കുന്നത്. ഇതുമൂലം കണ്ടെയ്നർ ലോറികൾ, ട്രെയിലറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ സർവീസ് റോഡിലേക്ക് ഇറങ്ങി വടക്കുഭാഗത്തേക്ക് തിരിഞ്ഞു പോകുന്നത് ദുർഘടകമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ലാൻഡിംഗും ദേശീയപാതയും തമ്മിലുള്ള അകലക്കുറവാണ് കാരണമായി പറയുന്നത്.

എന്നാൽ പാലത്തിന്‍റെ ചരിവുകൾ സംബന്ധിച്ച് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണ് ലാൻഡിംഗ് നിർമിച്ചതെന്നും അല്ലാത്തപക്ഷം അപകടങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാലം കുത്തനെ റോഡുമായി ബന്ധിപ്പിക്കുക സാധ്യമല്ലെന്നും അനുശാസിക്കുന്ന തോതിൽ ചെരിവുകൾ പാലിച്ചു മാത്രമാണ് നിർമിച്ചിരിക്കുന്നതെന്നുമാണ് അധികൃതർ ചൂണ്ടികാണിക്കുന്നത്. ഇതു സംബന്ധിച്ച് ആർബിഡിസിയും കിഫ്ബിയും നിർമാണ കമ്പനിയും ദേശീയപാത അഥോറിറ്റിയും ജില്ലാ കളക്ടറും എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും കൂടിയാലോചനകളിലൂടെ ജനങ്ങളുടെ ആശങ്കക്ക് സാധ്യമായ പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസിൽ പുതുവർഷ സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കുെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി എങ്കിലും ഓണത്തിനു മുമ്പ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിറങ്ങര റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. 2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്.

സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 22.61 കോടി രൂപ വിനിയോഗിച്ച് 298 മീറ്റർ ദൂരമുള്ള പാലം ആർബിഡിസി മുഖേനയാണ് നിർമിക്കുന്നത്.