കടപ്പുറം, പുന്നയൂർക്കുളം മേഖലയിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു
Friday, June 28, 2024 8:11 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു. ശക്തമായ ക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. കടപ്പുറം, മുനയ്ക്കക്കടവ്, ഇഖ്ബാൽ നഗർ, ലീഗ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയോടെയാണു കടലാക്രമണം രൂക്ഷമായത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. മുപ്പതിലധികം വീടുകൾ വെള്ളക്കെട്ടിലായി. ബുധനാഴ്ച ഇവിടെ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

ഇതേത്തുടർന്ന് ഇന്നലെ രാവിലെ മണൽതിട്ടയിടാൻ ജെസിബി എത്തുമെന്ന് തഹസിൽദാർ ഉറപ്പുപറഞ്ഞിരുന്നു. പക്ഷേ, ഉച്ചയോടുകൂടിയാണ് ജെസിബി എത്തിയത്. അപ്പോഴേക്കും കടലേറ്റം രൂക്ഷമായി. ഇതേത്തുടർന്ന് മണൽഭിത്തി കെട്ടുന്നതു തടസപ്പെട്ടു. നിരവധി വീടുകളിലേക്ക് വെള്ളം അടിച്ചുകയറി. ഇവിടത്തെ വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറി.

കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് നാളെ വൈകീട്ട് അഞ്ചിന് അഞ്ചങ്ങാടി വളവിൽ മനുഷ്യഭിത്തി കെട്ടി ക്കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുവാൻ മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി യൂത്ത് ലീഗ് പ്രസിഡന്‍റ് പി.എ. അഷ്കർഅലി, സെക്രട്ടറി അലി അഞ്ചങ്ങാടി എന്നിവർ അറിയിച്ചു.

പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിൽ ഇന്നലെയും ക്ഷോഭം രൂക്ഷമായി. മഴ ശക്തമായതോടെ കട ലേറ്റവും ശക്തമായി. നിരവധി തെങ്ങുകളും കടൽക്ഷോഭം തടയുന്നതിനായി വർഷങ്ങൾക്കുമുമ്പ് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളും നിലംപതിച്ചു. ഇവിടെ ആറു വീടുകൾ ഭീഷണിയിലാണ്. വെളിയങ്കോട്, പാലപ്പെട്ടി മേഖലയിലും കടലാകമണം രൂക്ഷമായി. മേഖലകളിൽ അമ്പതോളം വീടുകളിലും വെള്ളം കയറി. അഞ്ച് വീടുകൾ തകർച്ചാ ഭീഷണിയിലാണ്.പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ പൊന്നാനി മരക്കടവ് വരെയുള്ള ഭാഗങ്ങളിൽ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്. വെളിയങ്കോട് തണ്ണിത്തുറ പത്ത് മുറി ഭാഗങ്ങളിൽ രാവിലെ മുതലെ ശക്തമായ തിരയടിയുണ്ട്.

പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി. ശക്തമായ തിരയടിയിൽ വീടുകളിലേക്ക് വെള്ളം കയറി. താമസം ദുഷ്കരമായതോടെ മിക്കവരും ബന്ധുവീടുകളിലേക്കു താമസം മാറിയിട്ടുണ്ട്. പെരിയമ്പലം ബീച്ചിലെ ലിങ്ക് റോഡ് ഭാഗികമായി തകർന്നു. ഇവിടത്തെ ഹൈമാസ്റ്റ് ലൈറ്റുകളും മറ്റും ഭീഷണിയിലാണ്. ഇത് അഴിച്ചുമാറ്റാത്തതിൽ പ്രതിഷേധിച്ച് യുവാക്കൾ സമരം നടത്തി.