അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍
Friday, June 28, 2024 6:08 AM IST
മാന്നാര്‍: കാലവര്‍ഷം ശക്തി പ്രാപിച്ച് നദികളില്‍ ജലനിരപ്പുയര്‍ന്ന് തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കലങ്ങിമറിഞ്ഞുവരുന്ന കിഴക്കന്‍ വെള്ളം തീരദേശ വാസികളെയും കര്‍ഷകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പമ്പാ നദി, അച്ചന്‍കോവിലാർ, കുട്ടംപേരൂര്‍ ആറ്, പുത്തനാറ്, വിവിധ പാടശേഖരങ്ങള്‍, തോടുകള്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെ കെടുതിയിലാക്കിയത്.

കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തി പ്രാപിച്ചതോടെ പരുമല, പന്നായി, പാവുക്കര, വള്ളക്കാലി, മേല്‍പ്പാടം ഭാഗങ്ങളിലെ പമ്പയാറിന്‍റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. മാന്നാര്‍ കുരട്ടിക്കാട് കോട്ടക്കല്‍ കടവ് പാലം - പരുമല ആശുപത്രി റോഡില്‍ വെള്ളം കയറി യാത്ര ദുഃസഹമാണ്.

പാവുക്കര വൈദ്യന്‍ നഗര്‍, മൂര്‍ത്തിട്ട ഭാഗം എന്നിവിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. വിരുപ്പില്‍ ക്ഷേത്രത്തിനു സമീപം മിക്ക വീടുകളും വെള്ളപ്പൊക്കഭീഷണിയിലാണ്.്പുഞ്ചകൃഷിയിറക്കുന്ന പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴയില്‍പെയ്തിറങ്ങുന്ന വെളളം ഒഴുകി പ്പോകാന്‍ സാഹചര്യമില്ലാത്തതിനാല്‍ മിക്കയിടങ്ങിളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാന്നാറിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ കയറിയ വെള്ളം ഇലമ്പനം തോട്ടില്‍ പായലുകളും മാലിന്യങ്ങളും നിറഞ്ഞതിനെത്തുടര്‍ന്ന് ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്.

കനത്ത മഴയോടെപ്പം കാറ്റും വീശിയടിക്കുന്നതിനാല്‍ മാന്നാറിന്‍റെ വിവിധ പ്രദേശങ്ങളില്‍മരച്ചില്ലകള്‍ വൈദ്യുതി ലൈനിനുകളില്‍ വീണ് വൈദ്യുതി മുടങ്ങുന്നുണ്ട്. ബുധനൂര്‍ തയ്യൂര്‍ ഭാഗത്ത് നിരവധി വീടുകള്‍ ഇപ്പോള്‍ത്തന്നെ വെള്ളത്തിലാണ്. ഇവിടുത്തെ പകല്‍വീട്ടില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നുകഴിഞ്ഞു. ഒന്‍പതോളം പേര്‍ ക്യാമ്പിലുണ്ട്. പരുമലയിലും മാന്നാറിലും ക്യാമ്പുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ആലപ്പുഴ: ഇളങ്ങര, തായങ്കരി ഭാഗങ്ങളില്‍ റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ മുതല്‍ ഇതുവഴിയുള്ള സര്‍വീസുകള്‍ താത്കാ ലികമായി നിര്‍ത്തി. നിരണം, തലവടി, വീയപുരം, എടത്വ, തകഴി പഞ്ചായത്തിലാണ് വെള്ളപ്പൊക്ക ദുരിതം ഏറെ അനുഭവപ്പെടുന്നത്. ഇടറോഡുകള്‍ മുട്ടോളം വെള്ളത്തിലായി. തലവടിയില്‍ നിരവധി വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്.

ചക്കുളത്തുകാവ് ദേവീക്ഷേത്ര മൈതാനം വെള്ളത്തില്‍ മുങ്ങി. നീരേറ്റുപുറം-മുട്ടാര്‍ റോഡും, കൊടുപ്പുന്ന ടൈറ്റാനിക് പാലത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ മുട്ടാര്‍ റോഡിലെ ഗതാഗതം പൂര്‍ണമായി സ്തംഭിക്കും. ദുരന്ത നിവാരണ സമിതിയുടെ നേത്യുത്വത്തില്‍ മുട്ടാര്‍ പഞ്ചായത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം കൂടാന്‍ തീരുമാനിച്ചു.

ദുരിത ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് തലവടി പഞ്ചായത്ത് അധികൃതര്‍. തലവടി ഏഴാം വാര്‍ഡ് കുന്നുമ്മാടി-കുതിരച്ചാല്‍ പ്രദേശത്തെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലായിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡും മുട്ടോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശമിക്കാത്തതാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമേണ ഉയരുന്നത്.

വേനല്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലെ ജലനിരപ്പിനൊപ്പം ഇന്നലെ വെള്ളം എത്തിയിട്ടുണ്ട്. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുരിതമായി തീരും. രണ്ടു ദിവസംകൂടി ശക്തമായ മഴയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ നദീതീര താമസക്കാര്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ശക്തമായ മഴയാണ് തലവടി, എടത്വ, തകഴി പഞ്ചായത്തുകളില്‍ അനുഭവപ്പെട്ടത്.