നെൽവയൽ തരംമാറ്റുന്നതിനെതിരെ പ്രതിഷേധം
Friday, June 28, 2024 8:07 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട കാർത്തിക പാടശേഖരത്തിലുൾപ്പെട്ട സ്വകാര്യ വ്യക്തിയുടെ നെൽവയൽ തരംമാറ്റി നികത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം.

കോൺക്രീറ്റ് തൂണിൽ കമ്പിവേലികെട്ടിയും നെൽവയലിനുചുറ്റും ശീമക്കൊന്ന മരംനട്ട് രൂപമാറ്റം നടത്താനുമാണ് ശ്രമം നടത്തുന്നത്. ഇതിനെതിരെ പാടശേഖരസമിതിയും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിറ്റണ്ട ജുമാ മസ്ജിദ് റോഡിലുള്ള നെൽവയലിൽ മുൻപ് സ്വകാര്യവ്യക്തി കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കമ്പിവേലി കെട്ടിയിരുന്നു. ഇതിനെതിരെ പാടശേഖരസമിതി പ്രതിഷേധവുമായി രംഗത്തെത്തുകയും അധികൃതർക്ക് പരാതി നൽകുകയുംചെയ്തു.

തുടർന്ന് വില്ലേജ്, പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ സ്ഥലത്തെത്തി കമ്പിവേലി പൊളിച്ചുനീക്കാൻ ഉടമയക്ക് ഉത്തരവുനൽകി എന്നാൽ ഇത് ലംഘിച്ചാണ് നെൽവയലിന്‍റെ ഉടമ വീണ്ടും ഭൂമി തരംമാറ്റാൻ ശ്രമിക്കുന്നത്. നെൽവയലിൽ കൂർക്കകൃഷിയും മരച്ചീനികൃഷിയും നട്ട് ഗ്രീൻ നെറ്റ് കെട്ടി തിരിച്ചും ശീമക്കൊന്ന മരങ്ങൾ നട്ടുമാണ് നികത്താൻ ശ്രമം തുടരുന്നത്. പാടശോഖരസമിതിയുടെ പരാതിപ്രകാരം സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസും വില്ലേജ് ഓഫീസറും കമ്പിവേലിയും ഗ്രീൻ നെറ്റും നീക്കംചെയ്യാൻ വീണ്ടും നിർദേശം നൽകി. മുൻപ് സ്ഥാപിച്ച കമ്പിവേലി ഇപ്പോഴും നീക്കംചെയ്യാത്തതിനെതിരെ തഹസിൽദാർക്ക് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി.

പാടശേഖരസമിതി പ്രസിഡന്‍റ് പി. മനോഹരൻ, സെക്രട്ടറി കെ.കെ. ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാർഡ് മെംബറും കൂടിയായ ബിന്ദു ഗിരീഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വംനൽകി.